കയറ്റുമതി കുതിച്ചു; വാണിജ്യകമ്മിയും
കയറ്റുമതി കുതിച്ചു; വാണിജ്യകമ്മിയും
Friday, December 15, 2017 1:44 PM IST
ന്യൂഡൽഹി: നവംബറിൽ കയറ്റുമതി നല്ലതോതിൽ വർധിച്ചെങ്കിലും വാണിജ്യകമ്മിയും വർധിച്ചു.

ഒക്‌ടോബറിൽ 13 മാസത്തെ ഉയർച്ചയ്ക്കുശേഷം കയറ്റുമതി 1.12 ശതമാനം കുറഞ്ഞിരുന്നു. നവംബറിൽ അതിന്‍റെ കേടു പരിഗണിച്ച് 30.55 ശതമാനം വളർച്ച ഉണ്ടായി. 2620 കോടി ഡോളറായി കയറ്റുമതി. എന്നാൽ, ഇറക്കുമതി 4,002 കോടി ഡോളറിന്‍റേതായി. ഇതു തലേ നവംബറിലേക്കാൾ 19.61 ശതമാനം അധികമാണ്. 1,383 കോടി ഡോളറാണു വാണിജ്യകമ്മി. ഒക്‌ടോബറിൽ സേവന മേഖലയിൽ 545.2 കോടി ഡോളറിന്‍റെ വ്യാപാരമിച്ചം ഉണ്ട്.


ഏപ്രിൽ - നവംബറിലെ കയറ്റുമതി 19,648 കോടി ഡോളറും ഇറക്കുമതി 29,646 കോടി ഡോളറും വാണിജ്യകമ്മി 9,998 കോടി ഡോളറുമാണ്.

എൻജിനിയറിംഗ് ഉത്പന്നങ്ങൾ (43.76%), പെട്രോളിയം ഉത്പന്നങ്ങൾ (47.68%), രത്നങ്ങളും ആഭരണങ്ങളും (32.69%), രാസവസ്തുക്കൾ (54.28%) എന്നിവയാണു ഗണ്യമായ വളർച്ച കാണിച്ച കയറ്റുമതി ഇനങ്ങൾ.

ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ 686 കോടി ഡോളറിൽനിന്ന് 955 കോടി ഡോളറായി ഉയർന്നു. സ്വർണ ഇറക്കുമതിയിൽ 29 ശതമാനം കുറവുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.