3,500 കോടിയുടെ ബേനാമി സ്വത്തുക്കൾ കണ്ടുകെട്ടി
3,500 കോടിയുടെ ബേനാമി സ്വത്തുക്കൾ കണ്ടുകെട്ടി
Friday, January 12, 2018 12:56 AM IST
ന്യൂഡൽഹി: ബേനാമി ഇടപാടുകളുടെ പേരിൽ കണ്ടുകെട്ടിയ സ്വത്തുവിവരങ്ങൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടു. ഫ്ലാറ്റ്, വ്യാപാര സ്ഥാപനങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ എന്നിവയിലായി 900 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവയ്ക്ക് 3,500 കോടി രൂപയുടെ മൂല്യം വരും.
2016 നവംബർ ഒന്നിനു നിലവിൽവന്ന ബേനാമി സ്വത്തിടപാട് നിയമപ്രകാരമാണ് ഇത്രയും രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിയമാനുസൃതമല്ലാതെ നേടുന്ന സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടാനുള്ള അനുമതി ഈ നിയമം അനുവദിക്കുന്നുണ്ട്. കൂടാതെ സ്വത്തുക്കളുടെ ഉടമസ്ഥർക്ക് ഏഴു വർഷം വരെ തടവും സ്വത്തിന്‍റെ മാർക്കറ്റ് വിലയുടെ 25 ശതമാനം പിഴയും വിധിക്കും.


ബേനാമി ഇടപാടുകൾ കണ്ടെത്താൻ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ്സിന്‍റെ കീഴിൽ 24 ബേനാമി പ്രൊഹിബിഷൻ യൂണിറ്റുകൾ രൂപീകരിച്ചിരുന്നു. ഈ യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു രാജ്യവ്യാപകമായി അന്വേഷണങ്ങൾ നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.