അധിക കടമെടുപ്പ് 20,000 കോടി മാത്രം
അധിക കടമെടുപ്പ് 20,000 കോടി മാത്രം
Thursday, January 18, 2018 12:49 AM IST
ന്യൂഡൽഹി: ഈ ധനകാര്യവർഷം അധിക കടമെടുപ്പ് 20,000 കോടി രൂപ മതിയാകുമെന്നു ധനമന്ത്രാലയം. 50,000 കോടി രൂപയുടെ അധിക കടമെടുപ്പ് വേണ്ടിവരുമെന്ന് ഏതാനുമാഴ്ച മുന്പ് മന്ത്രാലയം പറഞ്ഞിരുന്നു.

പുതിയ പ്രഖ്യാപനം സർക്കാർ കടപ്പത്രങ്ങളുടെ വില അല്പം കൂട്ടി. പത്തുവർഷ സർക്കാർ കടപ്പത്രത്തിൽനിന്നുള്ള പ്രതീക്ഷിത ആദായം 7.55 ശതമാനത്തിൽനിന്ന് 7.41 ശതമാനമായി താണു.
ഈ വർഷം ജിഡിപിയുടെ 3.2 ശതമാനം ധനകമ്മിയാണു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ജിഎസ്ടി വരുമാനവും റിസർവ് ബാങ്കിൽനിന്നുള്ള ലാഭവും ഗണ്യമായി കുറഞ്ഞതു ബജറ്റ് കണക്കുകളുടെ താളം തെറ്റിച്ചു. ഇതേ തുടർന്നാണു ഡിസംബർ 27ന് അധിക കടമെടുപ്പ് 50,000 കോടി രൂപ വേണ്ടിവരുമെന്നു ഗവൺമെന്‍റ് വിജ്ഞാപനം ചെയ്തത്. ഇന്നലെ സാന്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗർഗ് അതു തിരുത്തി.

ഈ വർഷം 5.8 ലക്ഷം കോടി രൂപയാണു കടമെടുപ്പായി ബജറ്റിൽ പറഞ്ഞത്. ഇന്നത്തെ പ്രഖ്യാപനത്തോടെ കടമെടുപ്പ് ആറുലക്ഷം കോടിയായിരിക്കും എന്നു വ്യക്തമായി. ഇത് പ്രതീക്ഷിക്കുന്ന ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യായ 170 ലക്ഷം കോടി രൂപയുടെ 3.5 ശതമാനം വരും.


അധിക കടമെടുപ്പ് 50,000 കോടി ആയിരുന്നെങ്കിൽ ധനകമ്മി 3.7 ശതമാനമാകുമായിരുന്നു.
എന്തുകൊണ്ടാണ് അധിക കടമെടുപ്പ് കുറയുന്നതെന്നു ഗവൺമെന്‍റ് വ്യക്തമാക്കിയിട്ടില്ല. ചെലവ് ചുരുക്കുമോ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും റിസർവ് ബാങ്കിൽനിന്നും കൂടുതൽ ലാഭവീതം വാങ്ങുമോ എന്നൊന്നും പറഞ്ഞിട്ടില്ല.

ഒരുപക്ഷേ കൂടുതൽ ട്രഷറി ബില്ലുകൾ ഇറക്കി ചെലവുകൾ അടുത്തവർഷത്തേക്കു നീട്ടിവയ്ക്കുന്നതുമാകാം തന്ത്രം. ഏതായാലും 3.2 ശതമാനം ധനകമ്മി എന്ന ലക്ഷ്യം നടക്കില്ലെന്നാണു പൊതുവേ കരുതുന്നത്.

നികുതി പിരിവ്

ഇതിനിടെ ഗവൺമെന്‍റിന് അല്പം ആശ്വാസം പകർന്നു പ്രത്യക്ഷ നികുതി പിരിവ് മെച്ചപ്പെട്ടു. ജനുവരി 15 വരെയുള്ള കണക്കനുസരിച്ച് 6.89 ലക്ഷം കോടിയാണു പ്രത്യക്ഷ നികുതിപിരിവ്. ഇതു വാർഷിക ലക്ഷ്യത്തിന്‍റെ 70 ശതമാനം വരും. തലേ വർഷം ഈ സമയത്തെ പിരിവിനേക്കാൾ 18.7 ശതമാനം വർധനയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.