ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയരുന്നു, വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം
ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയരുന്നു, വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം
Monday, February 26, 2018 12:54 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയരുന്നു, മില്ലുകാർ വെളിച്ചെണ്ണയുമായി രംഗത്ത്. രാജ്യാന്തര റബർ വിപണിയിലേക്കുള്ള ചൈനയുടെ തിരിച്ചുവരവ് ടോക്കോമിനു നേട്ടമാകും. കർഷകരുടെ ചെറുത്തുനിൽപ്പ് കുരുമുളകുവില ഉയർത്തി. ഏലത്തിന്‍റെ ലഭ്യത കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. സ്വർണവില കയറിയിറങ്ങി.

വെളിച്ചെണ്ണ

നാളികേരോത്പന്നങ്ങൾ റിക്കാർഡ് പ്രകടനങ്ങൾക്കു ശേഷം തിരുത്തലിനു ശ്രമം തുടങ്ങി. മൂന്നാഴ്ചയായി സ്റ്റെഡിയായി നീങ്ങിയ വെളിച്ചെണ്ണവില പിന്നിട്ടവാരം അല്പം താഴ്ന്നു. പുതിയ കൊപ്രവരവ് ഉയർന്നതും വിദേശ പാചകയെണ്ണയുടെ ഇറക്കുമതി വർധിച്ചതും നാളികേരോത്പാദകരുടെ കണക്കുകൂട്ടലുകളിൽ വിള്ളലുളവാക്കാം. ഗ്രാമങ്ങളിലും നഗരങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഉയരും.

തമിഴ്നാട്ടിലെ വൻകിട മില്ലുകൾ എണ്ണ വില്പനയ്ക്കിറക്കാൻ വാരമധ്യം മുതൽ ഉത്സാഹിച്ചു. കൊപ്രയാട്ട് മില്ലുകൾ വില്പനയ്ക്കു സമ്മർദം ചെലുത്തിയാൽ അത് വിലയെ ബാധിക്കും. അതേസമയം, മാസാരംഭം അടുത്ത സാഹചര്യത്തിൽ ലോക്കൽ മാർക്കറ്റിൽ വെളിച്ചെണ്ണയ്ക്കു ഡിമാൻഡ് ഉയരും. കൊച്ചിയിൽ എണ്ണവില 200 രൂപ കുറഞ്ഞ് 18,800 രൂപയായി. കൊപ്ര 12,780ൽനിന്ന് 12,650 രൂപയായി.

വിദേശ പാചകയെണ്ണ ഇറക്കുമതി ഏതാനും മാസങ്ങളായി ഉയർന്ന തലത്തിലാണ്. കഴിഞ്ഞ വർഷം രാജ്യാന്തര മാർക്കറ്റിൽ ടണ്ണിന് 788 ഡോളർ വില രേഖപ്പെടുത്തിയ പാം ഓയിൽ ഇപ്പോൾ 669 ഡോളറായി. രൂപയുടെ വിനിമയമൂല്യം 68ൽനിന്ന് 64ലേക്കു നീങ്ങിയത് ഇറക്കുമതി ലോബിക്ക് ഇരട്ടനേട്ടം സമ്മാനിച്ചു.

റബർ

ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് ചൈനീസ് വ്യവസായികൾ അന്താരാഷ്‌ട്ര റബർ മാർക്കറ്റിൽ തിരിച്ചെത്തി. ചൈനയുടെ വരവ് ഏഷ്യൻ വിപണികൾക്ക് ആവേശമായി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന ചൈനയുടെ വരവ് നിക്ഷേപകരെ ടോക്കോമിൽ വാങ്ങലുകാരാക്കിയാൽ റബർവില കിലോഗ്രാമിന് 200 യെന്നിനു മുകളിൽ ഇടം കണ്ടെത്തും. ഇന്ത്യ ഉൾപ്പെടെയുള്ള ഉത്പാദക രാജ്യങ്ങൾക്ക് ടോക്കോമിലെ മുന്നേറ്റം അനുകൂലമാവും.

പിന്നിട്ട വാരവും ടയർ കന്പനികൾ വിപണിയിൽ കാര്യമായ താത്പര്യം കാണിച്ചില്ല. നാലാം ഗ്രേഡ് റബർ ക്വിന്‍റലിന് 12,400 രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്. വരണ്ട കാലാവസ്ഥയെത്തുടർന്ന് ടാപ്പിംഗ് സ്തംഭിച്ചതോടെ ലാറ്റക്സ് വില 8300ൽനിന്ന് 8500 രൂപയായി.


കുരുമുളക്

കുരുമുളക് രണ്ടാഴ്ചത്തെ തളർച്ചയ്ക്കുശേഷം കരുത്തു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇറക്കുമതി ചെയ്ത കുരുമുളക് ആഭ്യന്തരവിപണിയിൽ ആധിപത്യം നിലനിർത്തുകയാണ്. അതേസമയം, നാടൻ ചരക്കിന് ഉത്തരേന്ത്യൻ ആവശ്യം വർധിച്ചത് ഉത്പന്നവില ഉയർത്തി. അന്തർസംസ്ഥാന വ്യാപാരികൾ ഉത്പാദനമേഖലകളിൽ ഇറങ്ങി മുളക് ശേഖരിക്കുന്നുണ്ട്.

ചില കയറ്റുമതി സ്ഥാപനങ്ങളും കാർഷിക മേഖലയിൽനിന്ന് കുരുമുളക് സംഭരിച്ചു. ഇറക്കുമതിച്ചരക്ക് നാടൻ മുളകിൽ കലരുന്നത് ഒഴിവാക്കുകയാണ് ഈ നീക്കത്തിനു പിന്നിൽ. മലബാർ പെപ്പർ എന്ന പേരിൽ അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്വട്ടേഷൻ ഇറക്കുന്ന കയറ്റുമതിക്കാരാണ് കർഷകരിൽനിന്ന് ചരക്ക് സംഭരിക്കുന്നത്. രാജ്യാന്തരവിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6600-6850 ഡോളർ. കൊച്ചിയിൽ അണ്‍ ഗാർബിൾഡ് കുരുമുളക് 39,000 രൂപയിലും ഗാർബിൾഡ് മുളക് 41,000 രൂപയിലുമാണ്.

മഞ്ഞൾ

മഞ്ഞൾ കർഷകർ വിളവെടുപ്പിന്‍റെയും ചരക്ക് സംസ്കരണത്തിന്‍റെയും തിരക്കിലാണ്. ഗ്രാമീണ മേഖലകളിൽ വിളവെടുപ്പു നടത്തിയ പുതിയ മഞ്ഞൾ പുഴുങ്ങി ഉണക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. കൊച്ചിയിൽ നാടൻ മഞ്ഞൾ 11,500 രൂപയിലും ഈറോഡ്-സേലം മഞ്ഞൾ 8,500-9,000 രൂപയിലുമാണ്.

ഏലം

ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് ചുരുങ്ങി. വിളവെടുപ്പ് അവസാന റൗണ്ടിലാണ്. ആഭ്യന്തര വിദേശ വിപണികളിലെ ഡിമാൻഡ് കണക്കിലെടുത്താൽ ഉത്പന്നവില കിലോ 1450-1500 റേഞ്ചിലേക്ക് ഓഫ് സീസണിൽ ഉയരാം. നടപ്പ് സീസണിൽ ഏകദേശം 17,500 ടണ്‍ ഏലക്ക ലേലംകൊണ്ടു. വിദേശരാജ്യങ്ങളിൽനിന്ന് ഏലത്തിന് അന്വേഷണങ്ങളുണ്ട്. വാരത്തിന്‍റെ തുടക്കത്തിൽ കിലോ 1146 രൂപയിൽ നീങ്ങിയ വലുപ്പം കൂടിയ ഏലക്ക ശനിയാഴ്ച 1304ലേക്ക് ഉയർന്നു.

സ്വർണം

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം. 22,680 രൂപയിൽ വില്പന തുടങ്ങിയ പവൻ 22,800 വരെ ഉയർന്ന ശേഷം വാരമധ്യം 22,560 ലേക്ക് ഇടിഞ്ഞു. ശനിയാഴ്ച 22,640 രൂപയിലാണ് പവന്‍റെ ഇടപാടുകൾ നടന്നത്. ഒരു ഗ്രാമിന്‍റെ വില 2830 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1347 ഡോളറിൽനിന്ന് 1328 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.