ഫെഡ് പലിശ കൂട്ടി
ഫെഡ് പലിശ കൂട്ടി
Friday, March 23, 2018 12:39 AM IST
ന്യൂയോർക്ക്/ബെയ്ജിംഗ്/മുംബൈ: അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനം കൂട്ടി. അടിസ്ഥാന പലിശ ലക്ഷ്യം ഇനി 1.5-1.75 ശതമാനമായിരിക്കും.

ജെറോം പവൽ ചെയർമാനായ ശേഷമുള്ള ആദ്യ യോഗത്തിലാണ് ഈ വർധന. ഈ വർഷം ഇനി രണ്ടു തവണയും അടുത്ത വർഷം മൂന്നു തവണയും നിരക്ക് കൂട്ടുമെന്ന സൂചന ഫെഡ് നല്കി. ഇതു വിപണി പ്രതീക്ഷിച്ചതിലും കുറവായി.

അമേരിക്കൻ തീരുമാനത്തെ തുടർന്നു ചൈനീസ് കേന്ദ്ര ബാങ്കും ഹ്രസ്വകാല പലിശ കൂട്ടി. 0.05 ശതമാനം വർധനയേ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രഖ്യാപിച്ചുള്ളൂ. എന്നാൽ ആഭ്യന്തര വായ്പാ പലിശനിരക്കുകളെ ബാധിക്കുന്ന ഒരുവർഷ വായ്പാ പലിശ വർധിപ്പിച്ചില്ല. 2015 ഒക്‌ടോബറിനുശേഷം ആ നിരക്ക് മാറ്റിയിട്ടില്ല.


യുഎസ് പലിശനിരക്ക് അതിവേഗം വർധിപ്പിക്കില്ലെന്ന സൂചന ഡോളറിനെതിരേ രൂപയ്ക്കു കരുത്തായി. ഡോളർ നിരക്ക് 10 പൈസ താണ് 65.10 രൂപയായി.

ഇന്ത്യൻ ഓഹരി വിപണി തുടക്കത്തിൽ നേട്ടം കാണിച്ചെങ്കിലും പിന്നെ ഇടിഞ്ഞു. സെൻസെക്സ് 0.39 ശതമാനം താണു. ചൈനീസ് ഉത്പന്നങ്ങൾക്കു പുതിയ പിഴച്ചുങ്കം ചുമത്താൻ യുഎസ് ആലോചിക്കുന്നെന്ന റിപ്പോർട്ടുകൾ വിപണിയെ തളർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.