വിഴിഞ്ഞം: സിഎജി കണ്ടെത്തലുകൾ അവസാനവാക്കല്ലെന്നു കമ്മീഷൻ
വിഴിഞ്ഞം: സിഎജി കണ്ടെത്തലുകൾ അവസാനവാക്കല്ലെന്നു കമ്മീഷൻ
Thursday, April 19, 2018 11:54 PM IST
കൊച്ചി: ഭരണഘടനാ സ്ഥാപനമാണെങ്കിലും സിഎജിയുടെ കണ്ടെത്തലുകൾ അവസാനവാക്കല്ലെന്നു വിഴിഞ്ഞം ജുഡീഷൽ കമ്മീഷൻ. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുള്ള അവകാശം പാർലമെന്‍ററി അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ക്കാണ്. കേരളത്തെ സംബന്ധിച്ചാകുന്പോൾ നിയമസഭാ സമിതിക്കാണ് ഈ അധികാരം. സിഎജി റിപ്പോർട്ട് തള്ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്യാനുള്ള അധികാരം പിഎസിക്കുണ്ട്.

വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച സിഎജിയുടെ കണ്ടെത്തലുകളുടെ ശരിതെറ്റുകൾ പരിശോധിക്കാൻ കമ്മീഷനെ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കമ്മീഷൻ റിപ്പോർട്ട് സഹിതമായിരിക്കും സിഎജിയുടെ റിപ്പോർട്ട് പിഎസിയുടെ പരിഗണനയ്ക്കു സമർപ്പിക്കുക. നിയമനിർമാണ സഭയുടേതാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെന്നും കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ സിറ്റിംഗിനിടെ പറഞ്ഞു.


തുറമുഖ പദ്ധതി ലാഭകരമായി വന്നാൽ തുടർന്നും അദാനിക്കുതന്നെ കരാർ നീട്ടിനൽകാമെന്ന വ്യവസ്ഥയെക്കുറിച്ചു കമ്മീഷൻ ആരാഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.