ആഗോള പ്രതിസന്ധികൾക്കിടയിലും കുതിപ്പു തുടർന്ന് കമ്പോളങ്ങൾ
ആഗോള പ്രതിസന്ധികൾക്കിടയിലും കുതിപ്പു തുടർന്ന് കമ്പോളങ്ങൾ
Monday, April 23, 2018 1:10 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

ഓഹരിസൂചിക മികവു കാഴ്ചവച്ച് മുന്നേറുന്നു. മാസത്തിന്‍റെ തുടക്കത്തിലെ ഉണർവ് രണ്ടാം പകുതിയിലും സെൻസെക്സ് നിലനിർത്തുകയാണ്. നാലാഴ്ചകളിൽ കൈവരിച്ച കരുത്തുമായി 34,593 പോയിന്‍റിലെ തടസം മറികടക്കാനുള്ള ഒരുക്കത്തിലാണ് ബോംബെ സൂചിക. ഡെറിവേറ്റീവ് മാർക്കറ്റിൽ ഏപ്രിൽ സീരീസ് സെറ്റിൽമെന്‍റിനുള്ള ഒരുക്കത്തിലാണ് വിപണി.

സെൻസെക്സിന്‍റെയും നിഫ്റ്റിയുടെയും സാങ്കേതികവശങ്ങൾ ബുള്ളിഷെങ്കിലും വിദേശഫണ്ടുകൾ ഷോട്ട് പൊസിഷൻതോത് ഉയർത്തിയാൽ ആഭ്യന്തരഫണ്ടുകൾ കവറിംഗിന് നിർബന്ധിതാരാവാം. തെക്കുപടിഞ്ഞാറൻ കാലവർഷം പതിവിലും അല്പം നേരത്തെ ആൻഡമാൻ ദ്വീപ് സമൂഹത്തിലേക്കു പ്രവേശിക്കുമെന്ന നിഗമത്തിലാണ് കാലാവസ്ഥാ വിഭാഗം. ഇക്കുറി മഴയുടെ അളവിൽ കാര്യമായ കുറവ് കണക്കാക്കുന്നില്ലെന്ന വിലയിരുത്തൽ കാർഷികമേഖലയ്ക്കും ഒപ്പം ഓഹരിവിപണിക്കും അനുകൂലമാവും.

സെൻസെക്സ് താഴ്ന്ന നിലവാരമായ 31,106ൽനിന്നുള്ള കുതിപ്പിൽ 34,538 പോയിന്‍റ് വരെ കയറി. വാരാന്ത്യം അല്പം തളർന്ന് 34,415ൽ നിലകൊള്ളുന്ന സൂചികയ്ക്ക് ഈ വാരം ആദ്യപ്രതിരോധം 34,600 പോയിന്‍റിലാണ്. ഈ തടസം മറികടന്നാൽ 34,785-35,032 വരെ ഉയരാൻ സൂചിക ശ്രമം നടത്താം. അതേസമയം, തിരുത്തലിനു നീക്കം നടന്നാൽ 34,168ൽ ആദ്യതാങ്ങുണ്ട്. ഇതു നഷ്ടപ്പെട്ടാൽ 33,921-33,736ലേക്ക് പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.

വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ ഡെയ്‌ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് ട്രൻഡിലാണ്. അതേസമയം, ആർഎസ്ഐ 14, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ടാണ്.

നിഫ്റ്റി 10,600നു മുകളിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാൽ, വ്യാഴാഴ്ച നടക്കുന്ന സെറ്റിൽമെന്‍റിനു മുന്നോടിയായി വൻ ചാഞ്ചാട്ടങ്ങൾക്ക് ഇടയുണ്ട്. അതുകൊണ്ടുതന്നെ വൻ കരുതലോടെയാവും ഓപ്പറേറ്റർമാർ മുന്നിലുള്ള മൂന്നു ദിവസങ്ങളിൽ നീക്കം നടത്തുക. 10,458ൽനിന്ന് 10,590 വരെ നിഫ്റ്റി ഉയർന്ന ശേഷം ക്ലോസിംഗിൽ 10,564ലാണ്. ഇന്നും നാളെയുമായി ക്ലോസിംഗിൽ 10,616നു മുകളിൽ ഇടം കണ്ടെത്താനായാൽ സെറ്റിൽമെന്‍റ് വേളയിൽ 10,669 ലെ പ്രതിരോധം മറികടക്കാനാവും. ബുള്ളിഷ് ട്രൻഡ് നിലനിർത്തിയാൽ സൂചിക മേയ് ആദ്യവാരം 10,748 വരെ സഞ്ചരിക്കാം. നിഫ്റ്റിയുടെ താങ്ങ് 10,484-10,405ലാണ്. ഇതു നഷ്ടപെട്ടാൽ 10,352 വരെ പരീക്ഷണം നടത്താം. സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, ടിഎസ്ഐ എന്നി സാങ്കേതിക വിലയിരുത്തലുകൾ നിഫ്റ്റി മികവ് കാണിക്കുമെന്ന നിലയിലാണ്.


ഐടി ഇൻഡക്സ് 4.8 ശതമാനവും മെറ്റൽ ഇൻഡക്സ് 4.5 ശതമാനവും എഫ്എംസിജി ഇൻഡക്സ് നാലു ശതമാനവും പോയവാരം ഉയർന്നു. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തനറിപ്പോർട്ടുകൾ ഈ വാരം സൂചികയിൽ സ്വാധീനം ചെലുത്താം. എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, എയർടെൽ, മാരുതി സുസുകി, വിപ്രോ, ബജാജ് കോർപ് തുടങ്ങിയ പ്രമുഖ കന്പനികളുടെ റിപ്പോർട്ട് ഈ വാരം പുറത്തുവരും.

വിദേശഫണ്ടുകൾ പിന്നിട്ടവാരം 2821.24 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. അതേസമയം, ആഭ്യന്തരഫണ്ടുകൾ 2124.16 രൂപയുടെ നിക്ഷേപം നടത്തി. വിദേശനിക്ഷേപകർ ഈ മാസം ഇതിനകം 7767 കോടി രൂപയുടെ വില്പന നടത്തി.

മുൻനിരയിലെ ആറു കന്പനികളുടെ വിപണിമൂല്യത്തിൽ 91,152.73 കോടി രൂപയുടെ വർധന. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എച്ച്‌യുഎൽ, ഇൻഫോസീസ്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണിമൂല്യം ഉയർന്നു.

ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 65.21 ൽ ഇടപാടുകൾക്ക് തുടക്കംകുറിച്ച രൂപ പതിനഞ്ചു മാസത്തിനിടെ ആദ്യമായി 66.35 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 66.20 ലാണ്.

ഏഷ്യൻ-അമേരിക്കൻ മാർക്കറ്റുകൾ വാരാന്ത്യം നഷ്ടത്തിലാണ്. അതേസമയം, യൂറോപ്യൻ സൂചികകൾ അല്പം നേട്ടത്തിന് ശ്രമിച്ചു. ക്രൂഡ് ഓയിൽവില ഉയർന്ന റേഞ്ചിൽനിന്ന് താഴാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. വാരാന്ത്യം അമേരിക്കൻ പ്രസിഡൻഡ് എണ്ണവിപണിയെക്കുറിച്ചു നടത്തിയ പ്രസ്താവന ഉൗഹക്കച്ചവടക്കാരെ രംഗത്തുനിന്ന് അല്പം പിന്തിരിപ്പിക്കാം. വാരാന്ത്യം 68.38 ഡോളറിലാണ് ക്രൂഡ് ഓയിൽ.

സ്വർണവിലയിൽ വൻ ചാഞ്ചാട്ടം ദൃശ്യമായി. സിറിയയ്ക്കു നേരേയുണ്ടായ മിസൈയിൽ ആക്രമണം രാജ്യാന്തരവിപണിയിൽ സ്വർണത്തിലെ നിക്ഷേപത്തോത് തുടക്കത്തിൽ ഉയർത്തി. 1352 ഡോളർ വരെ സ്വർണം മുന്നേറിയയെങ്കിലും പിന്നീട് 1335 ഡോളറിലേക്ക് താഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.