നിപ്പാ വൈറസ്: ടൂറിസം മേഖലയെ നേരിയ തോതിൽ ബാധിച്ചുവെന്നു മന്ത്രി
നിപ്പാ വൈറസ്: ടൂറിസം മേഖലയെ നേരിയ തോതിൽ ബാധിച്ചുവെന്നു മന്ത്രി
Monday, May 28, 2018 12:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ നിപ്പാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലയെ ചെറിയ തോതിൽ ബാധിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 10 മുതൽ 15 ശതമാനം വരെ പേർ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു.

ഇതു കൂടുതലും ആഭ്യന്തര വിനോദ സഞ്ചാരികളാണ്. കേരളത്തിൽ നിശ്ചയിച്ചിരുന്ന യോഗങ്ങളും സമ്മേളനങ്ങളുമാണ് മാറ്റിവയ്ക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. ഗുജറാത്ത് ഉൾപ്പെടെ ചില ഭാഗങ്ങളിൽനിന്ന് കേരളത്തിനെതിരായ പ്രചാരണം നടക്കുന്നതും വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്നു.


അതേസമയം, സംസ്ഥാനത്തെ 79 ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. നിപ്പാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഇന്നലെ ചേർന്ന ടൂറിസം ഉപദേശക സമിതിയോഗം വിലയിരുത്തി. എന്നാൽ നിലവിലുള്ള ചെറിയ ആശങ്കകൾ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.