വ്യാപാരയുദ്ധം മുറുകുന്നു ; ഇന്ത്യയും ചൈനയും യുഎസ് സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തി
വ്യാപാരയുദ്ധം മുറുകുന്നു ; ഇന്ത്യയും ചൈനയും യുഎസ് സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തി
Saturday, June 16, 2018 11:03 PM IST
ന്യൂഡൽഹി/ബെയ്ജിംഗ്/വാഷിംഗ്ടൺ ഡിസി: വ്യാപാരയുദ്ധം കടുക്കുന്നു. ഇന്ത്യയും യുദ്ധത്തിൽ ചേർന്നു. ചൈന-അമേരിക്ക യുദ്ധം മുറുകി.

അമേരിക്കയിൽനിന്നുള്ള മുപ്പത് ഇനം സാധനങ്ങൾക്ക് ചുങ്കം വർധിപ്പിച്ചുകൊണ്ടാണ് ഇന്ത്യ പങ്കാളിയായത്. ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് അമേരിക്ക ചുങ്കം കൂട്ടിയിരുന്നു. 24.1 കോടി ഡോളർ ചുങ്കമാണ് അമേരിക്ക അവയിൽനിന്നു പിരിക്കുക. അത്രയും തുക ചുങ്കം ലഭിക്കാവുന്നതാണ് ഇന്ത്യ ചുങ്കം വർധിപ്പിച്ച ഇനങ്ങൾ. നേരത്തേ 20 ഇനങ്ങൾക്കു പിഴച്ചുങ്കം ചുമത്താനാണ് ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) വഴി നോട്ടീസ് നല്കിയത്. പിന്നീടു നടന്ന ഇന്ത്യ-അമേരിക്ക ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണു 30 ഇനങ്ങൾക്കായി പട്ടിക വലുതാക്കിയത്. 21-ന് ഇവയുടെ പിഴച്ചുങ്കം പ്രാബല്യത്തിലാകും.

മോട്ടോർ സൈക്കിളുകൾ, കലിഫോർണിയൻ ബദാം, വാഷിംഗ്ടൺ ആപ്പിൾ, വാൾനട്ട് എന്നിവയ്ക്കു പിഴച്ചുങ്കം വരും. മോട്ടോർ സൈക്കിളിന് 50 ശതമാനം, ബദാമിനും വാൾനട്ടിനും 20 ശതമാനം, ആപ്പിളിന് 25 ശതമാനം എന്നിങ്ങനെയാണു പിഴച്ചുങ്കം. മോട്ടോർസൈക്കിളിനു ചുങ്കം ഈയിടെ 50-ൽനിന്ന് 25 ശതമാനമായി കുറച്ചിരുന്നു.

നിലക്കടല, കറിക്കടല, ഗോതന്പ്, സോയാബീൻ എണ്ണ, ശുദ്ധീകരിച്ച പാമൊലീൻ, കൊക്കോ പൗഡർ, കോഫി പൗഡർ, ചോക്കലേറ്റ് ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കും ചുങ്കം കൂടും.
ചൈനയിൽനിന്നുള്ള 1102 ഇനം സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തിക്കൊണ്ടു വെള്ളിയാഴ്ചയാണു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇന്നലെ ചൈന തത്തുല്യചുങ്കത്തിനുള്ള അമേരിക്കൻ സാധനങ്ങൾക്കു പിഴച്ചുങ്കം പ്രഖ്യാപിച്ചു തിരിച്ചടിച്ചു.


അമേരിക്ക പിഴച്ചുങ്കം പ്രഖ്യാപിച്ചതു പ്രധാനമായും വ്യാവസായിക, സാങ്കേതിക ഉത്പന്നങ്ങൾക്കാണ്. ചൈനയാകട്ടെ അമേരിക്കയിലെ കാർഷികോത്പന്നങ്ങളെയാണു പ്രധാനമായും പട്ടികയിൽ പെടുത്തിയത്. ട്രംപിനു വോട്ട് ചെയ്ത വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധമാണു ചൈനയുടെ ചുങ്കംചുമത്തൽ.

സോയാബീൻസ്, ചോളം, ഗോതന്പ്, അരി, അരിച്ചോളം, പോർക്ക്, മാട്ടിറച്ചി, കോഴി, മത്സ്യം, പാൽ ഉത്പന്നങ്ങൾ, ബദാം, വാൾനട്ട്, പച്ചക്കറികൾ തുടങ്ങിയവയ്ക്കാണു ചൈനയുടെ പിഴച്ചുങ്കം.

അമേരിക്കയുടെ വ്യാപാര കമ്മി ഇല്ലാതാക്കുക, അമേരിക്കയിൽ തൊഴിൽ കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണു ട്രംപ് മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പിഴച്ചുങ്കം ചുമത്തുന്നത്. മാർച്ചിലെ പ്രഖ്യാപനത്തെ തുടർന്നു ചൈന അമേരിക്കയുമായി ചർച്ച നടത്തിവരികയായിരുന്നു. ചർച്ച വിജയിക്കുമെന്ന സൂചനയാണു കഴിഞ്ഞയാഴ്ച വരെ ഉണ്ടായിരുന്നത്.

ഇന്ത്യയും പലവട്ടം യുഎസ് വാണിജ്യവകുപ്പുമായി ചർച്ച നടത്തി. മന്ത്രി സുരേഷ് പ്രഭു അതിനായി വാഷിംഗ്ടണിലെത്തുകയും ചെയ്തു. യുഎസ് പ്രകൃതിവാതകവും ക്രൂഡ് ഓയിലും ഇന്ത്യ വാങ്ങുന്നതോടെ കമ്മി കുറയുമെന്ന ഇന്ത്യൻ വാദം പക്ഷേ, ട്രംപ് സ്വീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.