ആർഎസ്എസ് സൈദ്ധാന്തികൻ റിസർവ് ബാങ്ക് ബോർഡിൽ
ആർഎസ്എസ്  സൈദ്ധാന്തികൻ   റിസർവ് ബാങ്ക് ബോർഡിൽ
Wednesday, August 8, 2018 11:43 PM IST
ന്യൂഡൽഹി: ആർഎസ്എസ് സൈദ്ധാന്തികനും സ്വദേശിവാദിയും കറൻസി റദ്ദാക്കലിന് ഉപദേശം കൊടുത്തയാളുമായ എസ്. ഗുരുമൂർത്തിയെ റിസർവ് ബാങ്ക് ഡയറക്‌ടർ ആക്കി. പാർട്ട് ടൈം ഡയറക്‌ടർ ആയാണ് സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) കൺവീനറായ ഈ ചാർട്ടേഡ് അക്കൗണ്ടന്‍റിനെ നിയമിച്ചിരിക്കുന്നത്. ബാങ്കിംഗിൽ ദീർഘകാല പരിചയമുള്ള സതീശ് മറാഠെയെയും ഡയറക്‌ടറാക്കിയിട്ടുണ്ട്. നാലുവർഷത്തേക്കാണു നിയമനം. കാബിനറ്റിന്‍റെ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റിയാണു നിയമനം പ്രഖ്യാപിച്ചത്.

വിവിധ മേഖലകളിൽ നിന്നുള്ളവരെ റിസർവ് ബാങ്കിൽ ഡയറക്‌ടറാക്കുന്ന പതിവുണ്ടെങ്കിലും രാഷ്‌ട്രീയ ബന്ധവും വേരുകളും ഉള്ളവരെ നിയമിക്കുന്നത് ഇതാദ്യമാണ്. ഗുരുമൂർത്തി സാന്പത്തിക ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ആർഎസ്എസ് സൈദ്ധാന്തികനാണ്. നരേന്ദ്രമോദിയെയും അദ്ദേഹത്തിന്‍റെ നയങ്ങളെയും ന്യായീകരിക്കാനും മഹത്വപ്പെടുത്താനുമാണു കുറേ വർഷങ്ങളായി ഗുരുമൂർത്തി എഴുതുന്നത്.

മറാഠെ ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ ട്രഷററായി നാലുവർഷം പ്രവർത്തിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് വെസ്റ്റേൺ ബാങ്ക് തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ റിസർവ് ബാങ്ക് ഡയറക്‌ടർമാരായി നിയമിക്കപ്പെട്ടവർ കക്ഷിബന്ധമില്ലാത്ത വ്യവസായികളോ ധനശാസ്ത്രജ്ഞരോ ആയിരുന്നു. 2016-ൽ ടിസിഎസ് സിഇഒ എൻ. ചന്ദ്രശഖരനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ നരോത്തംദോഷിയും 2017-ൽ ധനശാസ്ത്രജ്ഞരായ രാജീവ് കുമാറും അശോക് ഗലാത്തിയും സംരംഭകൻ മനീഷ് സഭർവാളും ഡയറക്‌ടർമാരായി.

സ്വാമിനാഥൻ ഗുരുമൂർത്തി തുഗ്ലക് എന്ന പ്രസിദ്ധീകരണത്തിന്‍റെ എഡിറ്റർ കൂടിയാണ്. മുന്പ് ചോ രാമസ്വാമിയാണു തുഗ്ലക് നടത്തിയിരുന്നത്. നരേന്ദ്രമോദിയും ധനസെക്രട്ടറി ഹസ്മുഖ് അധ്യയും ഏറ്റവുമധികം ചെവികൊടുക്കുന്ന ധനകാര്യ ഉപദേഷ്‌ടാവാണ് ഗുരുമൂർത്തി. ഇന്ത്യൻ സന്പദ്ഘടനയിൽ മൗലിക തിരുത്തൽ വരുത്താനും അമിത പണലഭ്യത ഇല്ലാതാക്കാനും വലിയ തുകയുടെ കറൻസി റദ്ദാക്കാൻ ഉപദേശിച്ചതു ഗുരുമൂർത്തിയാണ്. സാന്പത്തിക സ്വദേശിവാദക്കാരനായ ഇദ്ദേഹം മൂലധനത്തെയും വിദേശ കറൻസികളെയും പൊതുവേ എതിർക്കുന്നു. ചെറുകിട സംരംഭങ്ങളിലൂടെ രാജ്യത്തു വേണ്ടത്ര തൊഴിൽ ഉണ്ടാക്കാമെന്നാണ് ഇദ്ദേഹം വാദിക്കുന്നത്.


ഗുരുമൂർത്തിയുടെ വിമർശനങ്ങളും നയപരമായ കാര്യങ്ങളിലെ ഇടപെടലുകളുമാണ് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗഢീയ രാജിവച്ചു പോകാൻ കാരണമെന്നു പലരും കരുതുന്നു. കേന്ദ്രത്തിലെ മുഖ്യസാന്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്‌മണ്യൻ, മുന്‍ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ എന്നിവരുടെയും നിശിതവിമർശകനാണു ഗുരുമൂർത്തി. അവരും അമേരിക്കയിലേക്കു തിരിച്ചുപോയി.

റിസർവ് ബാങ്കിന്‍റെ നയസമീപനങ്ങളോട് ഒട്ടും പൊരുത്തമില്ലാത്തയാളാണു ഗുരുമൂർത്തി. ഇദ്ദേഹം ഡയറക്‌ടറാകുന്നതോടെ റിസർവ് ബാങ്ക് ബോർഡ് യോഗങ്ങൾ അസ്വസ്ഥമാകുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. നയ രൂപീകരണ സമിതിയല്ല റിസർവ് ബാങ്ക് ബോർഡ് എന്നതാണ് ആശ്വാസകരമായ കാര്യം.

നഷ്‌ക്രിയ ആസ്തികൾ അവയ്ക്കു വേണ്ട വകയിരുത്തലുകൾ തുടങ്ങിയവ സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശങ്ങളുടെ വിമർശകനുമാണു ഗുരുമൂർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.