ദേശീയ യൂത്ത് അത്ലറ്റിക്സ്: കേരളം മുന്നില്‍
ദേശീയ യൂത്ത് അത്ലറ്റിക്സ്: കേരളം മുന്നില്‍
Monday, April 21, 2014 11:40 PM IST
സ്പോര്‍ട്സ് ലേഖകന്‍

കോട്ടയം: ഈസ്റര്‍ ദിനത്തില്‍ ഗോവയില്‍ ആരംഭിച്ച ദേശീയ യൂത്ത് മീറ്റില്‍ കേരളം മുന്നില്‍. ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം പൂര്‍ത്തിയാകുമ്പോള്‍ 35 പോയിന്റുമായാണ് കേരളം മുന്നിലെത്തിയത്. ഹരിയാനയ്ക്കാണ് രണ്ടാം സ്ഥാനത്ത്. ആദ്യ ദിനം കേരളത്തിന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ലഭിച്ചു. ലോംഗ് ജംപില്‍ കേരളത്തിന്റെ ആതിര സുരേന്ദ്രന്‍ സ്വര്‍ണം നേടി. 5.55 മീറ്റര്‍ ചാടിയാണ് ആതിര സ്വര്‍ണത്തില്‍തൊട്ടത്. ഒഡീഷയുടെ സേകുന്ദ കുളു(5.46) വെള്ളിയും തമിഴ്നാടിന്റെ രമ്യ(5.37) വെങ്കലവും സ്വന്തമാക്കി. ആണ്‍കുട്ടികളുടെ ഹൈജംപിലാണ് കേരളത്തിന്റെ രണ്ടാം സ്വര്‍ണം. തമിഴ്നാടിന്റെ മുഹമ്മദ് അക്കീലിന്റെ വെല്ലു—വിളി അതിജീവിച്ച് സനല്‍ സ്കറിയ(1.99 മീറ്റര്‍)യാണ് സ്വര്‍ണം നേടിയത്. ഉത്തര്‍പ്രദേശിന്റെ യുഗാന്തിനാണ് വെങ്കലം. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്‍. അലീഷയ്ക്കാണ് വെള്ളി. സമയം 10:50.02. ഈയിനത്തില്‍ ഉത്തര്‍പ്രദേശിന്റെ സുധപാല്‍ സ്വര്‍ണം നേടി.

ജാവലിന്‍ ത്രോയില്‍ കേരളത്തിന്റെ രജ്നയ്ക്കു(38.50) വെങ്കലം ലഭിച്ചു. മീറ്റിന്റെ വേഗമേറിയ താരങ്ങളായി ഉത്തര്‍പ്രദേശിന്റെ രാഹുല്‍ കുമാറിനെയും മഹാരാഷ്്ട്രയുടെ അങ്കിത ഗോസ്വാമിയെയും തെരഞ്ഞെടുത്തു. ആണ്‍കുിട്ടികളുടെ നൂറുമീറ്ററില്‍ 10.97 സെക്കന്‍ഡിലാണ് രാഹുല്‍ ഫിനിഷ് ചെയ്തത്. മഹാരാഷ്്ട്രയുടെ ക്ഷിതിജ് ബാനര്‍ജി വെള്ളിയും നേടി. കേരളത്തിന്റെ യു. നിധിന്(10.99 സെക്കന്‍ഡ്) വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.49 സെക്കന്‍ഡിലാണ് അങ്കിത 100 മീറ്റര്‍ കടന്നത്. ഒഡീഷയുടെ സേകുന്ദ കുളു(12.54) വെള്ളിയും ഡല്‍ഹിയുടെ ശിവാങ്കി വെങ്കലവും സ്വന്തമാക്കി. നേരത്തെ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്്ട്രയുടെ മേഘന ദേവാംഗ 14.63 മീറ്റര്‍ ദൂരം കണ്െടത്തി സ്വര്‍ണം നേടി.


പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ ഹരിയാനയുടെ പ്രയങ്ക(38.07) സ്വര്‍ണം സ്വന്തമാക്കി. നേരത്തെ ഈസ്റര്‍ ദിനത്തില്‍ മത്സരം ആരംഭിക്കുന്നതിനെതിരേ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, നേരത്തെ തീരുമാനിച്ചതിനാല്‍ തീയതി മാറ്റാനാകില്ലെന്നായിരുന്നു ഓള്‍ ഇന്ത്യ അത്ലറ്റിക് ഫെഡറേഷന്റെ നിലപാട്. ദുഃഖവെള്ളിയാഴ്ചയാണ് കേരളടീം ഗോവയിലേക്കു യാത്രതിരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.