ബാഴ്സയുടെ വിലക്കു നീക്കി
Thursday, April 24, 2014 10:57 PM IST
സൂറിച്ച്: കളിക്കാരുടെ കൈമാറ്റത്തിന് ഫിഫ സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് ഏര്‍പ്പെടുത്തിയ 14 മാസത്തെ വിലക്ക് നീക്കി. വിലക്കിനെതിരേ ഫിഫ അപ്പീല്‍ കമ്മിറ്റിക്ക് ക്ളബ് അപേക്ഷ നല്‍കിയിരുന്നു. 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 18 വയസില്‍ താഴെയുള്ള പത്ത് കളിക്കാരുമായി ബാഴ്സലോണ അന്താരാഷ്ട്ര കരാറിലേര്‍പ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. വിലക്കു നീങ്ങിയതോടെ രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ കളിക്കാരെ കൈമാറാന്‍ ബാഴ്സയ്ക്കു സാധിക്കും. ഫിഫ ചട്ടം ലംഘിച്ച് ട്രാന്‍സ്ഫര്‍ നടത്തിയതിന് ക്ളബിന് 30.28 കോടി രൂപ പിഴയും വിധിച്ചിരുന്നു. അനധികൃത ഇടപാടിന് കൂട്ടുനിന്ന സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് 33.76 കോടി രൂപ പിഴയും ചുമത്തി. ബ്രസീല്‍താരം നെയ്മറുടെ കരാറുമായി ബന്ധപ്പെട്ട യഥാര്‍ഥ തുക മറച്ചുവച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ബാഴ്സലോണ വന്‍തുക പിഴയൊടുക്കിയിരുന്നു. ക്ളബ്ബ് പ്രസിഡന്റ് ഫ്ളോറന്‍സോ പെരസിന് സംഭവത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടിയും വന്നു.


വിലക്കു നീങ്ങിയതോടെ വിക്ടര്‍ വാല്‍ഡസ്, കാര്‍ലോസ് പുയോണ്‍ എന്നിവര്‍ക്കു പകരക്കാരെ കണ്െടത്താനുള്ള അവസരവും ബാഴ്സയ്ക്കു ലഭിച്ചു. പരിക്കിന്റെ പിടിയിലായ ഗോളി വാല്‍ഡസ്, പുയോള്‍ എന്നീ വെറ്ററന്‍ താരങ്ങളെ ജൂണില്‍ കൈയൊഴിയാനായിരുന്നു ക്ളബിന്റെ ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.