ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നു താരലേലം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നു താരലേലം
Tuesday, July 22, 2014 11:26 PM IST
മുംബൈ: ഇന്ത്യന്‍ ഫുട്ബോളില്‍ അടിമുടി മാറ്റംവരുത്താനുദ്ദേശിച്ച് തുടക്കമിടുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആദ്യ താരലേലം ഇന്നു മുംബൈയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായാണ് താരലേലം നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തവരടക്കമുള്ള ആഭ്യന്തര താരങ്ങളുടെ ലേലമാണ് ആദ്യം.

ഈ വിഭാഗത്തിലുള്‍പ്പെടുന്ന 93 താരങ്ങളുടെ ലിസ്റ് സംഘാടകരായ ഐഎംജി റിലയന്‍സ് തയാറാക്കിയിട്ടുണ്ട്. ഇതില്‍ 84 താരങ്ങളെ തദ്ദേശീയ താര ലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശേഷിച്ചവരെ റിസര്‍വ് ലിസ്റിലും. ഈ 84 താരങ്ങളില്‍ 40 താരങ്ങള്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയവരോ അല്ലെങ്കില്‍ ദേശീയ ക്യാമ്പില്‍ പങ്കെടുത്തവരോ ആണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 32 താരങ്ങളെ വിവിധ ക്ളബ്ബുകളില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ഐഎസ്എലിലേക്ക് സംഘാടകര്‍ സ്വന്തമാക്കിക്കഴിഞ്ഞു.

മെഹ്താബ് ഹുസൈനാണ് ഏറ്റവും കൂടിയ അടിസ്ഥാനവില -35 ലക്ഷം രൂപ. ലാല്‍റിന്‍ഡിക്കിന്റെ അടിസ്ഥാനവില 27.5 ലക്ഷമാണ്. സുബ്രത പോള്‍, ഗുര്‍മാംഗി സിംഗ്, സയിദ് റഹിം നബി, അര്‍ണബ് മൊണ്ടാല്‍ തുടങ്ങിയവര്‍ക്കും മികച്ച അടിസ്ഥാനവിലയുണ്ട്. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ്, ഡെന്‍സില്‍ ഫ്രാങ്കോ, നിര്‍മല്‍ ഛേത്രി, സന്ദേശ് ജിന്‍ഗാന്‍ തുടങ്ങിയ താരങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവര്‍


ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അംഗീകാരത്തോടെ നടത്തുന്ന ഐഎസ്എല്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍ഷിപ്പ് അവകാശം ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് കഴിഞ്ഞദിവസം സ്വന്തമാക്കിയിരുന്നു.

ആകെ എട്ട് ഫ്രാഞ്ചൈസികളാണ് ലീഗില്‍ പങ്കെടുക്കുന്നത്. ഓരോ ഫ്രാഞ്ചൈസിയിലും കുറഞ്ഞത് 22 താരങ്ങളെങ്കിലും വേണം. ഒരു ഐക്കണ്‍ താരവും ഏഴ് അന്താരാഷ്്ട്ര താരങ്ങളും 14 ഇന്ത്യന്‍ താരങ്ങളും. ഓരോ ടീമിനും അഞ്ച് താരങ്ങളെ വരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ കഴിയും.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കൂടി ഉടമസ്ഥതയിലുള്ള കൊച്ചി ആസ്ഥാനമാക്കിയ കേരള ബ്ളാസ്റ്റേഴ്സ്, അത്ലറ്റിക്കോ ഡെ കോല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് എഫ്സി, നോര്‍ത്ത്ഈസ്റ് യുണൈറ്റഡ് എഫ്സി എന്നീ ടീമുകളും ഗോവ, മുംബൈ, പൂന, ബാംഗളൂര്‍ എന്നീ പ്രദേശങ്ങള്‍ ആസ്ഥാനമാക്കിയ ടീമുകളുമാണ് ഐഎസ്എലില്‍ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.