മെഡല്‍വേട്ടയ്ക്കു ഭാരോദ്വഹകരും ഗുസ്തിക്കാരും
Tuesday, July 22, 2014 11:27 PM IST
ന്യൂഡല്‍ഹി: നാളെ ആരംഭിക്കുന്ന ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ട നടത്താന്‍ ഇന്ത്യന്‍ ഭാരോദ്വഹകരും ഗുസ്തിക്കാരും ഒരുങ്ങുന്നു. ഇതിനായി ഒരുമാസമായി ഭാരോദ്വഹന ടീമിനെ തെരഞ്ഞെടുക്കുന്നതിനു മുമ്പേ 2010 ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് കെ. രവി കുമാര്‍, സംഗീത ചാനു എന്നിവരുടെ നേതൃത്വലുള്ള ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ ബെര്‍മിംഗ്ഹാമില്‍ പരിശീലനത്തിലായിരുന്നു. ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ ഭാരോദ്വഹനത്തില്‍നിന്നായി എട്ട് മെഡലുകളാണ് സ്വന്തമാക്കയിത്.

ഗ്ളാസ്ഗോയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ഗെയിംസില്‍ മികച്ച പ്രകടനം നടത്താനും കൂടിയാണ് ഒരുമാസം വിനിയോഗിച്ചത്. പതിനഞ്ചംഗ ഇന്ത്യന്‍ ടീമാണ് ഗ്ളാസ്ഗോയില്‍ ഭാരോദ്വഹനത്തിനിറങ്ങുന്നത്. 69 കിലോഗ്രാം വിഭാഗത്തില്‍നിന്ന് രവി കുമാര്‍ 77 കിലോഗ്രാം വിഭാഗത്തിലേക്കു മാറിയിരിക്കുകയാണ്. സഹതാരം എസ്. സതീഷ് കുമാറില്‍നിന്നാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന് ശക്തമായ ഭീഷണി നേരിടേണ്ടിവരുക. സതീഷ് കുമാര്‍ മികച്ച പ്രകടനത്തിലൂടെ വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റിയിക്കുകയാണ്. 56 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഡല്‍ഹി ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് ഷുകീന്‍ ഡേ, ദിനോശ് മാലി മികച്ച പ്രകടനം നടത്താന്‍ പ്രാപ്തരാണ്. 84 കിലോഗ്രാമില്‍ ഇറങ്ങുന്ന വികാസ് ഥാപ്പറില്‍നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

വനിത വിഭാഗത്തില്‍ മീന കുമാരി (53), മറ്റ്സ സന്തോഷി (58), സംഗീത (48) എന്നിവര്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളാണ്. ഗ്ളാസ്ഗോയിലും ഇന്ത്യന്‍ ഗുസ്തിയുടെ പ്രതീക്ഷകള്‍ ഒളിമ്പിക് മെഡല്‍ ജേതാക്കളായ സുശീല്‍ കുമാറിലും യോഗോഷ് ദത്തിലുമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇറങ്ങാനാകാഞ്ഞത് ഇന്ത്യയുടെ പ്രകടനത്തില്‍ എത്രമാത്രം ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ഇറ്റലിയിലെ സസാരിയില്‍ നടന്ന സീനിയര്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇരുവരും പുതിയ കാറ്റഗറയിലാണ് മത്സരിക്കാനിറങ്ങിയത്. യോഗേഷ് 65 കിലോഗ്രാമില്‍ സ്വര്‍ണവും സുശീല്‍ 74 കിലോഗ്രാമില്‍ വെള്ളിയും നേടിയിരുന്നു. യുവതാരം അമിത് കുമാര്‍ (57 കിലോഗ്രാം) ബുഡാപെസ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. അതേ ടൂര്‍ണമെന്റില്‍ തന്നെ ഭാഗ്രംഗ് പൂനിയ (61 കിലോഗ്രാം) വെങ്കലവും കരസ്ഥമാക്കിയിരുന്നു.


കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് റെസിലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഏഴു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും നേടി മികച്ച പ്രകടനം നടത്തിയിരുന്നു. പവന്‍ കുമാര്‍ (86കിലോഗ്രാം), സത്യവര്‍ത്ത് (97 കിലോഗ്രാം) എന്നിവര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ചൂടിയിരുന്നു.

അതുപോലൊരു പ്രകടനമാണ് ഇന്ത്യ ഗ്ളാസ്ഗോയിലും പ്രതീക്ഷിക്കുന്നത്. വനിതകളില്‍ ബബിത ഭൊഗത് 55 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കും. ഗീതിക, നവജ്യോത്, ജ്യോതി, യുവതാരം വിനീഷ് എന്നിവരിലൂടെ ന്യൂഡല്‍ഹി ഗെയിംസില്‍ ഇന്ത്യ 19 മെഡലുകളാണ് സ്വന്തമാക്കിയത്. ഇതില്‍ പത്ത് സ്വര്‍ണവും അഞ്ച് വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടുന്നു. വനിതകള്‍ മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. ഇതുപോലൊരു മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഗുസ്തി ഗ്ളാസ്ഗോ ഗെയിംസില്‍നിന്നും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.