ടിന്റു സെമിയില്‍
ടിന്റു സെമിയില്‍
Thursday, July 31, 2014 11:29 PM IST
ഗ്ളാസ്ഗോ: മലയാളികളുടെ അഭിമാനതാരം ടിന്റു ലൂക്ക കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില്‍ വനിതകളുടെ 800 മീറ്ററിന്റെ സെമിയില്‍. മൂന്നാം ഹീറ്റ്സില്‍ 2:02.74 സമയത്ത് നാലാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്. നാല് ഹീറ്റ്സ് മത്സരങ്ങളില്‍ നിന്നും വിജയിച്ച 12 പേര്‍ക്കു പുറമെ, ഓരോ ഹീറ്റ്സിലും മികച്ച സമയം കുറിച്ച നാല് പേരെക്കൂടി സെമിയിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് ടിന്റുവും സെമിയിലെത്തിയത്.

32 താരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച ആറാമത്തെ സമയമാണ് ടിന്റുവിന്റേത്. മൂന്നാമത്തെ ഹീറ്റ്സിലാണ് ടിന്റു ഓടിയത്. ആദ്യ ലാപ്പില്‍ത്തന്നെ ലീഡ് എടുത്ത ടിന്റു മികച്ച വേഗം കണ്െടത്തി. ഈ സീസണില്‍ ടീന്റു കുറിച്ച മികച്ച സമയം 2:00.72 ആണ്.

ഈ സമയം കണ്െടത്തിയാല്‍ ഇന്നു നടക്കുന്ന സെമിയില്‍ വിജയിച്ച് ഫൈനലിനു യോഗ്യത നേടാന്‍ സാധിക്കും. ടിന്റുവിന് കനത്ത വെല്ലുവിളിയുയര്‍ത്തി കെനിയയുടെ ജാനറ്റ്, കാനഡയുടെ മെലീസ ബിഷപ്, ഇംഗ്ളണ്ടിന്റെ മെന്നിഫര്‍ മെഡോസ്, ന്യൂസിലന്‍ഡിന്റെ നിക്കി ഹാംപ്ളിന്‍, കെനിയയുടെ ഈ സും തുടങ്ങിയവരുണ്ട്. ഇവരുടെ എല്ലാവരുടെയും സീസണിലെ മികച്ച പ്രകടനമെടുത്താല്‍ ടിന്റു രണ്ടാമതുണ്ട്. കെനിയയുടെ ഈ സും ആണ് ആദ്യ സ്ഥാനത്ത്.


800 മീറ്ററിന്റെ സെമി ഇന്നും ഫൈനല്‍ നാളെയും നടക്കും. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇവരൊക്കെ തന്നെയായിരുന്നു ടിന്റുവിന്റെ എതിരാളികള്‍.

അതേസമയം, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് വികാസ് ഗൌഡ ഡിസ്കസ് ത്രോയില്‍ മികച്ച ദൂരം കണ്െടത്തി ഫൈനല്‍ ഉറപ്പിച്ചു. യോഗ്യതാ റൌണ്ടില്‍ 64.32 മീറ്റര്‍ ദൂരത്തേക്കു ഡിസ്ക് പായിച്ച വികാസ് ഒന്നാമതായാണ് ഫിനിഷ് ചെയ്തത്.

രണ്ടു യോഗ്യതാ റൌണ്ടുകളിലെയും താരങ്ങളുടെ പ്രകടനം കണക്കിലെടുത്താല്‍ വികാസ് തന്നെയാണ് ഒന്നാമത്. 66.28 മീറ്ററാണ് വികാസിന്റെ മികച്ച ദൂരം. അത്ലറ്റിക്സില്‍ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷിക്കുന്ന മെഡലാണ് വികാസിന്റേത്.

ദേശീയ റിക്കാര്‍ഡ് ജേതാവായ സഹനകുമാരി വനിതകളുടെ ഹൈജംപില്‍ ഫൈനലിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.