ബ്രസീലിനു പുതിയ ടീം
Thursday, August 21, 2014 11:07 PM IST
റിയോ ഡി ഷാനെറോ: ലോകകപ്പ് സെമിയില്‍ ജര്‍മനീയോട് നാണംകെട്ട പരാജയമേറ്റുവാങ്ങിയ ബ്രസീലിന് പുതിയ ടീം. വീണ്ടും പരിശീലകസ്ഥാനത്തെത്തിയ കാര്‍ലോസ് ദുംഗ കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ ടീമുകള്‍ക്കെതിരേ അടുത്ത മാസം നടക്കുന്ന സൌഹൃദമത്സരത്തിനുള്ള 23 അംഗ ടീമിനെയാണു പ്രഖ്യാപിച്ചത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഡാനി ആല്‍വസ്, ഡാന്റെ എന്നിവരെ ഒഴിവാക്കിയാണ് ദുംഗ ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം, സൂപ്പര്‍ താരങ്ങളായ നെയ്മര്‍, ഓസ്കര്‍, ഹള്‍ക്ക്, വില്യന്‍, ഡേവിഡ് ലൂയിസ് എന്നിവര്‍ ടീമിലിടം നേടി. രാമിറസ്, ഫെര്‍ണാണ്ടീഞ്ഞോ, ലൂയിസ് ഗുസ്താവോ, മൈക്കോണ്‍, ജഫേഴ്സണ്‍ തുടങ്ങിയവര്‍ സ്ഥാനം നിലനിര്‍ത്തി.

25കാരനായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എവര്‍ട്ടണ്‍ റിബെയ് രോയാണ് ടീമിലെ പുതുമുഖം. ബ്രസീലിയന് ക്ളബ്ബായ ക്രുസേരിയോയ്ക്കു വേണ്ടിയാണ് റിബെയ് രോ കളിക്കുന്നത്. ലിവര്‍പൂളിന്റെ ഫിലിപ് കുട്ടീഞ്ഞോയും ടീമിലിടം നേടി. ജൂലിയോ സെസാര്‍, ബര്‍ണാര്‍ഡ്, ജോ, ഹെന്റിക്കെഎന്നിവര്‍ക്കും ടീമിലിടം നേടാനായില്ല. ബോട്ടഫോഗോയുടെ ജഫേഴ്സണും നാപോളിയുടെ റാഫേലുമാണ് ഗോള്‍കീപ്പര്‍മാര്‍.


ബ്രസീല്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: ജഫേഴ്സണ്‍, റാഫേല്‍

പ്രതിരോധക്കാര്‍: ഡാനിലോ, മൈക്കോണ്‍, ഫിലിപെ ലൂയിസ്, അലക്സ് സാന്ദ്രോ, ഡേവിഡ് ലൂയിസ്, മാര്‍ക്കിഞ്ഞോസ്, ഗില്‍, മിറാന്‍ഡ. മധ്യനിരക്കാര്‍: ലൂയിസ് ഗുസ്താവോ, എലിയാസ്, ഫെര്‍ണാണ്ടീഞ്ഞോ, രാമിറസ്, ഓസ്കര്‍, എവര്‍ടണ്‍ റിബെറിയോ, വില്യന്‍, കുട്ടീഞ്ഞോ, റിക്കാര്‍ഡോ ഗിലാര്‍ട്ട്. മുന്നേറ്റക്കാര്‍: ഹള്‍ക്ക്, നെയ്മര്‍, ഡിയേഗോ ടാര്‍, ഡെല്ലി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.