വിവാദച്ചൂടില്‍ ഇന്നു രണ്ടാം ഏകദിനം
വിവാദച്ചൂടില്‍ ഇന്നു രണ്ടാം ഏകദിനം
Wednesday, August 27, 2014 11:42 PM IST
കാര്‍ഡിഫ്: ടീമിന്റെ ബോസ് ആരെന്ന വിവാദച്ചൂടില്‍ ഇന്ത്യ ഇന്ന് ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിറങ്ങും. കനത്ത മഴയെത്തുടര്‍ന്ന് ആദ്യ ഏകദിനം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. 2015 ലോകകപ്പുവരെ ടീമിന്റെ ബോസ് ഡങ്കന്‍ ഫ്ളെച്ചറാണെന്ന് ധോണിയും, അതു തീരുമാനിക്കാന്‍ ധോണിയാരാണെന്ന് ബിസിസിഐയും നിലപാടെടുത്തതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിവാദച്ചൂടിലാക്കിയത്. ധോണി വെറും നായകനാണെന്നും ടീമിന്റെ കളത്തിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും ബിസിസിഐ പറഞ്ഞു. ടെസ്റിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി രവിശാസ്ത്രിയെ ബിസിസിഐ നിയമിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. മഴയില്‍ ആദ്യ ഏകദിനം ഒലിച്ചുപോയെങ്കിലും രണ്ടാം ഏകദിനത്തില്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരം. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍ മൈതാനത്താണ് പോരാട്ടം.

മലയാളി താരം സഞ്ജു വി. സാംസണിന്റെ അരങ്ങേറ്റത്തിനായാണ് കേരള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ടീമിലെ പ്രമുഖ ബാറ്റ്സ്മാന്മാര്‍ ഫോം കണ്െടത്താന്‍ വിഷമിക്കുന്നതിനാല്‍ സഞ്ജുവിന് അവസാന പതിനൊന്നില്‍ ഇടം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ടെസ്റ് പരമ്പരയില്‍ ഫോം കണ്െടത്താതിരുന്ന യുവതാരം വിരാട് കോഹ്ലി ഏകദിന പോരാട്ടങ്ങള്‍ക്കു മുമ്പു നടന്ന സന്നാഹമത്സരത്തില്‍ 71 റണ്‍സ് നേടിയിരുന്നു. കോഹ്ലിക്കൊപ്പം അമ്പാട്ടി റായിഡുവും (72) തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെയാകും ഇന്ത്യ ഏകദിന പരമ്പരയ്ക്ക് തുടക്കമിടാനൊരുങ്ങുക. ഇന്നത്തെ മത്സരത്തില്‍ ജയിച്ച് അഞ്ചു മത്സര പരമ്പരയില്‍ മുന്‍തൂക്കം നേടുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.


പേസ് ബൌളര്‍മാരെ തുടക്കത്തില്‍ അനുകൂലിക്കുന്ന പിച്ച് സാവധാനം സ്പിന്നര്‍മാരെയും സഹായിക്കുന്നതാണ് സോഫിയ ഗാര്‍ഡന്റെ ഇതുവരെയുള്ള സ്വഭാവം. അതിനാല്‍ ടോസ് നേടുന്നവര്‍ ബൌളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഉച്ചകഴിഞ്ഞ് മഴയ്ക്കു സാധ്യതയുണ്െടന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇവിടെ നടന്ന 16 ഏകദിന മത്സരങ്ങളില്‍ ആദ്യ ബാറ്റ് ചെയ്ത ടീം രണ്ടു പ്രാവശ്യം മാത്രമേ വിജയിച്ചിട്ടുള്ളൂ.

ഇംഗ്ളണ്ട് നായകന്‍ അലിസ്റര്‍ കുക്കിന് 3,000 ക്ളബ്ബില്‍ കടക്കാന്‍ 33 റണ്‍സ്കൂടി മതി. യുവതാരം ജോ റൂട്ടിന് 32 റണ്‍സ്കൂടി നേടിയാല്‍ 1,000 റണ്‍സ് എന്ന നേട്ടത്തിലെത്താം.

ടീം ഇവരില്‍നിന്ന്- ഇന്ത്യ: എം.എസ്. ധോണി (നായകന്‍), വിരാട് കോഹ്ലി, ആര്‍. അശ്വിന്‍, സ്റുവര്‍ട്ട് ബിന്നി, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ധവാല്‍ കുര്‍ക്കര്‍ണി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, സഞ്ജു വി. സാംസണ്‍, കരണ്‍ ശര്‍മ, മോഹിത് ശര്‍മ, രോഹിത് ശര്‍മ, ഉമേഷ് യാദവ്.

ഇംഗ്ളണ്ട്: അലിസ്റര്‍ കുക്ക് (നായകന്‍), മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്സണ്‍, ഗാരി ബാലന്‍സ്, ഇയാന്‍ ബെല്‍, ജോ ബട്ട്ലര്‍, സ്റീവന്‍ ഫിന്‍, ഹാരി ഗര്‍ണി, അലക്സ് ഹാല്‍സ്, ക്രിസ് ജോര്‍ദാന്‍, ഇയോണ്‍ മോര്‍ഗണ്‍, ജോ റൂട്ട്, ബെന്‍ സ്റോക്സ്, ജയിംസ് ട്രെഡ്വെല്‍, ക്രിസ് വോക്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.