ജോവെറ്റിക് ഡബിളില്‍ സിറ്റി
Wednesday, August 27, 2014 11:43 PM IST
മാഞ്ചസ്റര്‍: സ്റീവന്‍ ജോവെറ്റിക്കിന്റെ ഇരട്ടഗോളിന്റെ കരുത്തില്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റര്‍ സിറ്റി ലിവര്‍പൂളിനെ 3-1നു കീഴടക്കി. സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. അര്‍ജന്റൈന്‍ താരം സെര്‍ജിയൊ അഗ്വെയ്റോയുടെ വകയായിരുന്നു സിറ്റിയുടെ അക്കൌണ്ടിലെ മൂന്നാം ഗോള്‍. പാബ്ളൊ സബെറ്റെല്ല സമ്മാനിച്ച സെല്‍ഫ് ഗോളാണ് ലിവര്‍പൂളിന്റെ അക്കൌണ്ടിലുള്‍പ്പെട്ടത്.

സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാഡ് സ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിന്റെ നിയന്ത്രണം ആതിഥേയര്‍ക്കുതന്നെയായിരുന്നു. എന്നാല്‍, റഹിം സ്റെര്‍ലിംഗും ഡാനിയേല്‍ സ്റുറിഡ്ജും സിറ്റിയുടെ പ്രതിരോധത്തിനു പിടിപ്പതു പണി സൃഷ്ടിച്ചു. 29-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് സിറ്റിയുടെ യയ ടുറെ സ്വന്തമാക്കി. ഗോളിലേക്ക് ലക്ഷ്യംവയ്ക്കൊനൊരുങ്ങിയ ഫിലിപ്പെ കുട്ടീഞ്ഞോയെ വലിച്ചിട്ടതിനായിരുന്നു ടുറെ മഞ്ഞക്കാര്‍ഡ് കണ്ടത്. 41-ാം മിനിറ്റില്‍ ജോവെറ്റിക്കിലൂടെ സിറ്റി ലീഡെടുത്തു. ബോക്സിനുള്ളില്‍ ഡേവിഡ് സില്‍വയുടെ കാലില്‍നിന്നു ലഭിച്ച പന്ത് വലയിലേക്കു തിരിച്ചുവിട്ടാണ് ജോവെറ്റിക് ചെമ്പടയെ പിന്നിലാക്കിയത്. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ സിറ്റിക്കായി 55-ാം മിനിറ്റില്‍ ജോവെറ്റിക് വീണ്ടും ലക്ഷ്യംകണ്ടു. സമീര്‍ നസ്രിയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. ജീസസ് നവാസിന്റെ പാസില്‍ നിന്ന് 69-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വെയ്റോ ലിവര്‍പൂളിന്റെ വലയില്‍ മൂന്നാമതും പന്ത് എത്തിച്ചു. 79-ാം മിനിറ്റില്‍ സ്റെര്‍ലിംഗിനെ പിന്‍വലിച്ച് റിക്കി ലംബെര്‍ട്ടിനെ ലിവര്‍പൂള്‍ കളത്തിലിറക്കി. എന്നാല്‍, ഗോള്‍ മടക്കാനുള്ള സന്ദര്‍ശകരുടെ ശ്രമം ഫലവത്തായില്ല. ഒടുവില്‍ 83-ാം മിനിറ്റില്‍ സബെറ്റെല്ലയുടെ അബദ്ധത്തിലൂടെ ലിവര്‍പൂളിന്റെ അക്കൌണ്ടില്‍ ഒരു ഗോള്‍ എത്തി. എങ്കിലും 3-1ന്റെ ജയത്തോടെ സിറ്റി രണ്ടാം മത്സരത്തിലും തലയുയര്‍ത്തി നിന്നു. ആദ്യ മത്സരത്തില്‍ സിറ്റി ന്യൂകാസിലിനെയും ലിവര്‍പൂള്‍ സതാംപ്ടണിനെയും പരാജയപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.