ജര്‍മനി-അര്‍ജന്റീന പോരാട്ടം ഇന്ന്
Wednesday, September 3, 2014 11:48 PM IST
മ്യൂണിക്: ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം ഇന്നു വീണ്ടും. ലോക ജേതാക്കളായ ജര്‍മനിയും ഫൈനലിസ്റുകളായ അര്‍ജന്റീനയും ഇന്നു വീണ്ടും മുഖാമുഖമിറങ്ങും. അധികസമയത്തേക്കു നീണ്ട പോരാട്ടത്തില്‍ 1-0നാണ് ജര്‍മനി അര്‍ജന്റീനയെ കീഴടക്കി ലോകകപ്പ് ഉയര്‍ത്തിയത്. ഇന്നത്തെ പോരാട്ടത്തില്‍ പക്ഷേ, ലയണല്‍ മെസി അര്‍ജന്റീനയ്ക്കൊപ്പവും ഫിലിപ്പ് ലാം ജര്‍മനിക്കൊപ്പവും ഉണ്ടാകില്ല. ലോകകപ്പ് ജയത്തിനുപിന്നാലെ ലാം രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു.

സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെതിരേ ഇറങ്ങിയപ്പോള്‍ പരിക്കേറ്റതാണ് ബാഴ്സലോണ താരമായ മെസിക്കു വിനയായത്. പരിക്കിന്റെ പിടിയിലുള്ള മാക്സി റോഡ്രിഗസ്, ലാവെസി തുടങ്ങിയവരും അര്‍ജന്റൈന്‍ നിരയില്‍ കളിക്കാനിടയില്ല. ഫിലിപ്പ് ലാം വിരമിച്ച ഒഴിവില്‍ ബാസ്റ്യന്‍ ഷ്വൈസ്റൈഗറാണ് ജര്‍മനിയുടെ പുതിയ നായകന്‍. പരിക്കിനെത്തുടര്‍ന്ന് ഇന്ന് ഷ്വൈന്‍സ്റൈഗര്‍ കളിക്കില്ലെന്നാണ് സൂചന. ലോകകപ്പ് പോരാട്ടത്തിനുശേഷം രാജ്യാന്തര മത്സരത്തിനാണ് ഇന്നുമുതല്‍ പന്തുരുളുക. ഇന്നു നടക്കുന്ന മറ്റു പോരാട്ടങ്ങളില്‍ ഇംഗ്ളണ്ട് നോര്‍വയേയും ചെക്റിപ്പബ്ളിക്ക് അമേരിക്കയെയും നേരിടും. ലോകകപ്പിനു പിന്നാലെ സ്റീവന്‍ ജെറാര്‍ഡ് വിരമിച്ചതോടെ വെയ്ന്‍ റൂണിയാണ് ഇംഗ്ളണ്ടിന്റെ നായകന്‍.


ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായ ഹോളണ്ട് നാളെ ഇറ്റലിയെ നേരിടും. ഇറ്റലി ലോകകപ്പിന്റെ നോക്കൌട്ടില്‍ പ്രവേശിച്ചിരുന്നില്ല. ഫ്രാന്‍സും സ്പെയിനുംതമ്മിലാണ് നാളത്തെ മറ്റൊരു പ്രധാന പോരാട്ടം. ഫ്രാങ്ക് റിബറിയില്ലാതെ എത്തിയിട്ടും ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. 2010 ലോകകപ്പ് ജേതാക്കളായ സ്പെയിന്‍ പക്ഷേ, ആദ്യ റൌണ്ട് കടന്നില്ല. സ്വീഡന്‍ എസ്റോണിയയെയും ബെല്‍ജിയം ഓസ്ട്രേലിയയേയും നാളെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.