സ്ക്വാഷിലും ടിടിയിലും പ്രതീക്ഷയോടെ
Saturday, September 20, 2014 11:26 PM IST
ഇഞ്ചിയോണ്‍: സ്ക്വാഷില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത് ഒന്നിലേറെ മെഡലുകള്‍. ഇന്ത്യന്‍ ടോപ് സീഡ് താരങ്ങളായ സൌരവ് ഘോഷാല്‍, ദീപിക പള്ളിക്കല്‍ എന്നിവരിലാണ് ഇന്ത്യയുടെ മുന്‍നിരക്കാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക-ജോഷ്ന ചിന്നപ്പ സഖ്യം ഇന്ത്യക്ക് സ്ക്വാഷില്‍ ആദ്യ സ്വര്‍ണം നേടിക്കൊടുത്തു. ഈ മികവ് തുടരുകയാണെങ്കില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാം. പുരുഷ-വനിത ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഇന്ത്യക്ക് മെഡല്‍ നേടാന്‍ കഴിയുമെന്നാണ് കരുന്നത്. ദീപിക, ജോഷ്ന എന്നിവര്‍ക്കു പുറമെ അനാകാ അലങ്കമണി, അപരാജിത ബാലമുരുകന്‍ എന്നിവരും ടീമിലുണ്ട്. പുരുഷ ടീമില്‍ ഘോഷാലിനൊപ്പം ഹരിന്ദര്‍ പാല്‍ സാന്ധു, മഹേഷ് മംഗോന്‍കര്‍, കുഷ് കുമാര്‍ എന്നിവരാണുള്ളത്.

ടേബിള്‍ ടെന്നീസില്‍ ഇന്ത്യ അത്ര വലിയ ശക്തരല്ലെങ്കിലും ഒന്നില്‍ക്കുറയാത്ത മെഡലാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു മെഡലാണ് ഇന്ത്യ ടേബിള്‍ ടെന്നീസ് ടീം സ്വന്തമാക്കിയത്. പുരുഷ ഡബിള്‍സില്‍ മുതിര്‍ന്നതാരം അജന്ത ശരത് കമാല്‍-അമല്‍രാജ് ആന്തോണി അര്‍പ്ത്രാജ് വെള്ളി നേടിയിരുന്നു.


2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യ അഞ്ചു മെഡലുകളാണ് സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസിനുള്ള പുരുഷ ടീമില്‍ ഇവര്‍ക്കു പുറമെ സൌമ്യജിത് ഘോഷ്, ഹര്‍മീത് ദേശായി, ഹര്‍മീത് ദേശായി എന്നിവരാണുള്ളത്. സിംഗിള്‍സില്‍ ശരത് കമാലിന്റെ പ്രകടത്തിലാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നത്. 2010 ഏഷ്യന്‍ ഗെയിംസില്‍ ശരത് കമാല്‍-അമല്‍രാജ് സഖ്യം ക്വാര്‍ട്ടറിലെത്തിയിരുന്നു. വനിതകളുടെ ടേബിള്‍ ടെന്നീസ് സംഘത്തില്‍ അങ്കിത ദാസ്, മധുരിക പത്കര്‍, പൌലമി ഘതക്, മാനിക ബത്ര, നേഹ അഗര്‍വാള്‍ എന്നിവരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.