ഫിഫയ്ക്കു കണ്ണൂരില്‍നിന്നു ലേഖകന്‍
ഫിഫയ്ക്കു കണ്ണൂരില്‍നിന്നു ലേഖകന്‍
Tuesday, September 23, 2014 11:42 PM IST
കണ്ണൂര്‍: അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനായ ഫിഫയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദി ഫിഫ വീക്കിലിയുടെ ലേഖകനായി കണ്ണൂര്‍ ചാലാട് സ്വദേശി കെ.എ. സന്തോഷിനെ നിയമിച്ചു. യൂറോപ്പിനു പുറത്തു ഫിഫ നിയമിക്കുന്ന ആദ്യ ലേഖകനാണു ഫ്രീലാന്‍സ് സ്പോര്‍ട്സ് ലേഖകനായ സന്തോഷ്.

ഇംഗ്ളീഷിനു പുറടമ ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ജര്‍മന്‍, അറബി ഭാഷകളിലും വെള്ളിയാഴ്ചകളില്‍ വാരിക പുറത്തിറങ്ങുന്നുണ്ട്. 2013 ഒക്ടോബറില്‍ പ്രസിദ്ധീകരണം തുടങ്ങിയ മാസികയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ വഴിത്തിരിവില്‍ എന്ന സന്തോഷിന്റെ ആദ്യലേഖനം പ്രസിദ്ധീകരിച്ചു. 1981 മുതല്‍ ഫിഫയുമായി ബന്ധം പുലര്‍ത്തിവരുന്ന സന്തോഷ് 94ല്‍ പെനാല്‍റ്റി ഷൂട്ടൌട്ടിനു ബദല്‍ നിയമം ആവിഷ്കരിച്ച് ഫിഫയുടെ ബാഡ്ജ് നേടിയിരുന്നു. 98ല്‍ മറ്റൊരു ബദലായി പോയിന്റ് സമ്പ്രദായം ആവിഷ്കരിച്ച് ഫിഫ ടെക്നിക്കല്‍ വിഭാഗത്തിന്റെ അനുമോദനത്തിനും സന്തോഷ് അര്‍ഹനായി. ചിത്രകാരനും പക്ഷിനിരീക്ഷകനുമാണ്. കണ്ണൂര്‍ ഗവ.ഹൈസ്കൂള്‍ ലൈബ്രേറിയനായിരുന്ന എ.ടി. ശേഖരന്‍-കെ.വി. പദ്മിനി ദമ്പതികളുടെ മകനാണ് അമ്പത്തിയഞ്ചുകാരനായ സന്തോഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.