അബോട്ടിനു മാനസിക സമ്മര്‍ദം
അബോട്ടിനു മാനസിക സമ്മര്‍ദം
Saturday, November 29, 2014 11:18 PM IST
സിഡ്നി: ഓസീസ് ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസിനെതിരെ ബൌണ്‍സര്‍ എറിഞ്ഞ യുവ പേസര്‍ സീന്‍ അബോട്ട് കടുത്ത മാനസികസമ്മര്‍ദത്തിലെന്നു റിപ്പോര്‍ട്ട്. ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അബോട്ടിനെ പ്രത്യേക കൌണ്‍സലിംഗിന് വിധേയനാക്കുന്നുണ്ട്. ഫില്‍ ഹ്യൂസിന്റെ സഹോദരിയും അബോട്ടിനെ ആശ്വസിപ്പിച്ചു. കഴിഞ്ഞദിവസം സിഡ്നിയിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹ്യൂസിന്റെ സഹോദരി മെഗാനും ഓസീസ് നായകന്‍ മൈക്കല്‍ ക്ളാര്‍ക്കും അബോട്ടിനെ ആശ്വസിപ്പിച്ചത്. ഏറെനേരം അബോട്ടിനൊപ്പം ഇരിക്കാനും സംസാരിക്കാനും മെഗാന്‍ ശ്രമിച്ചു. എന്നാല്‍ ഒന്നും മിണ്ടാനാകാതെ ഇരിക്കുകയായിരുന്നു അബോട്ട്.അബോട്ടിന് പിന്തുണയുമായി മുന്‍താരങ്ങളെല്ലാം രംഗത്തെത്തി. ഓസ്ട്രേലിയയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന അബോട്ട് ലോകകപ്പ് ടീമില്‍ ഇടംനേടുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അബോട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്.


അതിനിടെ, ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കു വിപുല പദ്ധതിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. കളിക്കളത്തില്‍ കളിക്കാരുടെ സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും വിലയിരുത്തി മികച്ചവ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മല്‍സരത്തിനിടെ പരുക്കേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.