ദേശീയ പ്രീമിയര്‍ ചെസ്: ഇന്നു സമാപനം
Thursday, December 18, 2014 11:31 PM IST
ടി.കെ. ജോസഫ് പ്രവിത്താനം

കോട്ടയം: സിഎംഎസ് കോളജില്‍ നടന്നുവരുന്ന ദേശീയ പ്രീമിയര്‍ ചെസിന്റെ അവസാന റൌണ്ട് മത്സരം ഇന്നു രാവിലെ പത്തിന് ആരംഭിക്കും. ദേശീയ ചാമ്പ്യനെയും ഇന്ത്യന്‍ ടീം അംഗങ്ങളെയും പോയിന്റിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കും. വൈകുന്നേരം അഞ്ചിനു സമ്മാനദാനം. രണ്ടര ലക്ഷം രൂപയും ട്രോഫിയുമാണ് ദേശീയ ചാമ്പ്യനു ലഭിക്കുക.

12-ാം റൌണ്ട് മത്സരം കഴിഞ്ഞപ്പോള്‍ എട്ടു പോയിന്റുമായി ഗ്രാന്‍ഡ് മാസ്റര്‍ എസ്.പി. സേതുരാമന്‍ മുന്നിട്ടുനില്‍ക്കുന്നു. കറുത്ത കരുക്കളുമായി കളിച്ച സേതുരാമന്‍ ഇന്റര്‍നാഷണല്‍ മാസ്റര്‍ വി.എ.വി രാജേഷുമായി 29-ാം നീക്കത്തില്‍ പൊസിഷന്‍ ആവര്‍ത്തിച്ച് സമനിലയില്‍ കളി അവസാനിപ്പിച്ചു.

കറുത്ത കരുക്കളില്‍ കളിച്ച ദീപ് സെന്‍ ഗുപ്ത സന്തോഷ് ഗുജറാത്തിക്കെതിരേ ക്വീന്‍സ് ഗാംബിറ്റ് ഡിക്ളൈന്‍ഡ് എന്ന പ്രതിരോധമാണ് സ്വീകരിച്ചത്. ജയത്തിനുവേണ്ടി നല്ല പോരാട്ടം നടന്നു. ഇരു ഗെയിമും 44-ാം നീക്കത്തില്‍ സമനിലയിലെത്തി. ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്തു നിന്നിരുന്ന ഗ്രോവര്‍ സഹജിനെ പി. കാര്‍ത്തികേയന്‍ 71-ാം നീക്കത്തില്‍ പരാജയപ്പെടുത്തി. ഗ്രോവര്‍ സഹജിന് അവസാന റൌണ്ടില്‍ ബൈ ആയതിനാല്‍ ഇനി കളിയില്ല. അഭിജിത് കുണ്േട പി.ഡി.എസ്. ഗിരിനാഥിനെ 31 നീക്കങ്ങള്‍കൊണ്ടു പരാജയപ്പെടുത്തി.


ദീപന്‍ ചക്രവര്‍ത്തി - സ്വായംസ് മിശ്ര മത്സരവും ശ്യാം നിഖില്‍ - ലക്ഷ്മണന്‍ മത്സരവും സമനിലയിലാണ് അവസാനിച്ചത്. 12-ാം റൌണ്ട് മത്സരത്തിനുശേഷം മുന്‍നിരക്കാരുടെ പോയിന്റ് നില: സേതുരാമന്‍-എട്ട്, ദീപ് സെന്‍ ഗുപ്ത - ഏഴര, കാര്‍ത്തികേയന്‍, സന്തോഷ് ഗുജറാത്തി, ഗ്രോവര്‍ സഹജ് - ഏഴു വീതം, ലളിത് ബാബു - ആറ്, അഭിജിത് കുണ്േട - അഞ്ചര.

ഇന്നു സേതുമാരന്‍ (വൈറ്റ്) അഞ്ചു പോയിന്റുള്ള ദീപന്‍ ചക്രവര്‍ത്തിയോടും ദീപ് സെന്‍ ഗുപ്ത (വൈറ്റ്) മൂന്നു പോയിന്റുള്ള വി.എ.വി. രാജേഷിനോടുമാണ് ഏറ്റുമുട്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.