അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: തിരുവഞ്ചൂര്‍
Wednesday, January 28, 2015 10:58 PM IST
തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് വിലയിരുത്തല്‍ നടത്തിയത്.

കായിക മത്സരങ്ങള്‍ നടക്കുന്ന ജില്ലകളിലെ കളക്ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. സ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായും കായിക ഉപകരണങ്ങള്‍ എത്തിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു. . 29 ന് രാവിലെ ഒന്‍പതിന് കൊല്ലം ഹോക്കി സ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടെ മത്സരത്തിനുളള സ്റേഡിയങ്ങള്‍ എല്ലാം പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.


കായിക മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡല്‍ നല്‍കുന്നത് ജനപ്രതിനിധികള്‍, സ്വാതന്ത്യ്ര സമരസേനാനികള്‍, മറ്റു രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരായിരിക്കും.

ഇവന്റ് നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് കായിക താരങ്ങള്‍ എത്തിച്ചേരണമെന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ചട്ടം. ഇതുപ്രകാരം എത്തുന്ന കായിക താരങ്ങളെ അവര്‍ എത്തിച്ചേരുന്ന സ്ഥലത്തുനിന്നും അവര്‍ക്ക് അനുവദിച്ച സ്ഥലത്തേക്ക് എത്തിക്കും. ഇവരുടെ ലിസ്റ് ജില്ലാ സംഘാടക സമിതിക്ക് നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.