മുംബൈക്ക് ആദ്യജയം
മുംബൈക്ക് ആദ്യജയം
Monday, April 20, 2015 12:00 AM IST
ബംഗളൂരു: ഐപിഎല്‍ എട്ടില്‍ തുടര്‍ച്ചയായ നാലു പരാജയങ്ങള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സിന് ആദ്യജയം. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി എ.ബി. ഡിവില്യേഴ്സ്(11 പന്തില്‍ 41) ആളിക്കത്തിയെങ്കിലും ജയം മുംബൈക്കൊപ്പം നിന്നു. 18 റണ്‍സിനാണ് മുംബൈയുടെ ജയം. സ്കോര്‍: മുംബൈ ഏഴിന് 209, ബാംഗളൂര്‍ 20 ഓവറില്‍ ഏഴിന് 191.

210 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ബാംഗളൂരിനെ ചതിച്ചത് മുന്‍നിരയാണ്. ക്രിസ് ഗെയില്‍ (10), മന്‍വീന്ദര്‍ ബിസ്ല (20) വിരാട് കോഹ്ലി (18) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്കാനായില്ല. ഡിവില്യേഴ്സ് നിറഞ്ഞാടിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ഹര്‍ഭജന്‍ സിംഗിന്റെ ഉജ്വല ബൌളിംഗും മുംബൈക്കു തുണയായി. നാലോവറില്‍ 27 റണ്‍സ് വഴങ്ങി അദ്ദേഹം മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതില്‍ അപകടകാരിയായ ക്രിസ് ഗെയിലിന്റെ വിക്കറ്റും ഭാജിക്കായി രുന്നു. 41 റണ്‍സെ ടുത്ത ഡിവില്യേ ഴ്സിനെ ബുംര പൊളാര്‍ഡിന്റെ കൈകളിലെ ത്തിച്ചതോടെയാണ് മുംബൈ താരങ്ങളുടെ മുഖം തെളിഞ്ഞത്.

കളിച്ച മൂന്നില്‍ രണ്ടിലും തോറ്റ കോഹ്ലിയുടെ ടീം ഏഴാമതാണ്. നേരത്തെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ബാംഗളൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ തീരുമാനം തെറ്റുന്നതാണ്. പാര്‍ഥിവ് പട്ടേലിന് (12) കാര്യമായി തിളങ്ങാനായില്ലെങ്കിലും ഫല്‍ സിമ്മണ്‍സിനൊപ്പം ആദ്യവിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെയെത്തിയ ഉന്മുക് ചന്ദ് സിമ്മണ്‍സിനൊപ്പം വമ്പനടിക്കാര്‍ക്കു അടിച്ചുതകര്‍ക്കാനുള്ള പാതയൊരുക്കി. 13-ാം ഓവറില്‍ യുശേന്ദ്ര ചഹാല്‍ 44 പന്തില്‍ 59 റണ്‍സെടുത്ത സിമണ്‍സിനെ മടക്കി. പിന്നീടായിരുന്നു അടിയുടെ പൂരം. വന്നതുമുതല്‍ രോഹിത് ശര്‍മ ബൌളര്‍മാരെ കടന്നാക്രമിച്ചു. അതോടെ സ്കോര്‍ബോര്‍ഡ് ഹൈസ്പീഡിലായി. നാലു തകര്‍പ്പന്‍ സിക്സറുകളുടെ സഹായത്തോടെ 15 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് പുറത്തായെങ്കിലും മുംബൈ മികച്ച സ്കോറിലെത്തിയിരുന്നു. ഉന്മുക്ത് ചന്ദ് 58 റണ്‍സെടുത്തു. അവസാന ഓവറു കളിലെ കൂറ്റനടി കളാ ണ് മുംബൈ യുടെ സ്കോര്‍ 200 കടത്തി യത്. ചലഞ്ചേഴ്സിനായി ഡേവിഡ് വൈസ് നാലുവിക്കറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.