ശ്രീനിയെ വെട്ടാന്‍ അനുരാഗ് ഠാക്കൂര്‍
ശ്രീനിയെ വെട്ടാന്‍ അനുരാഗ് ഠാക്കൂര്‍
Tuesday, April 28, 2015 11:54 PM IST
ന്യൂഡല്‍ഹി: ഐസിസി ചെയര്‍മാന്‍ എന്‍. ശ്രീനിവാസനെതിരേ രൂക്ഷവിമര്‍ശനവുമായി ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ രംഗത്ത്. അനുരാഗിനു ചില വാതുവയ്പുകാരുമായി അടുത്ത ബന്ധമുണ്െടന്നു ബോര്‍ഡിനു ഐസിസി കത്തയച്ചിരുന്നു. ഇതാണ് ഹിമാചലില്‍നിന്നുള്ള ബിജെപി എംപി കൂടിയായ അനുരാഗിനെ ചൊടിപ്പിച്ചത്.

സംശയനിഴലിലുള്ള വാതുവയ്പുകാര്‍ ആരൊക്കെയാണെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു ശ്രീനിവാസന് അയച്ച കത്തിന്റെ കോപ്പിയും അദ്ദേഹം ട്വിറ്ററിലിട്ടിട്ടുണ്ട്്. വാതുവയ്പുകാരനെന്നു സംശയിക്കപ്പെടുന്ന കരണ്‍ ഗില്‍ഹോത്രയെ തനിക്കറിയാമെന്നും അദ്ദേഹം ക്രിക്കറ്റിലും രാഷ്്ട്രീയത്തിലും സജീവമായ വ്യക്തിയാണെന്നും പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

അദ്ദേഹത്തിനു ഏതെങ്കിലും വാതുവയ്പുകാരുമായി ബന്ധമുള്ളതായി തനിക്കറിയില്ല. വാതുവയ്പുകാരുമായി ബന്ധമുള്ള വ്യക്തികളുടെ പട്ടിക ദയവായി നല്കണം.


അതുവഴി ഇത്തരക്കാരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാമല്ലോയെന്നും അനുരാഗ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രീനി പക്ഷത്തല്ലാതിരുന്ന താന്‍ സെക്രട്ടറിയായതിന്റെ രോഷം അദ്ദേഹം എന്നോടു തീര്‍ക്കുകയാ ണെന്നും ഠാക്കൂര്‍ ആരോപിച്ചു. അതിനിടെ, ബിജെപി എംപികൂടി യായ അനുരാഗ് ഠാക്കൂറിന് വാതുവയ്പുകാരുമായി ബന്ധമു ണ്ട് എന്നതിനു യാതൊരു തെളി വും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപിയും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ള പറഞ്ഞു.

എന്നാല്‍, അനുരാഗ് ഠാക്കൂറി നെതിരേ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, അനുരാഗിന്റെ പേര് വാതുവയ്പുകാരുമായി ചേര്‍ത്തു പറയുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് മുന്‍ താരം കീര്‍ത്തി ആസാദ് പറഞ്ഞു. ഇതൊരിക്കലും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.