വിന്‍ഡീസ് ജയിച്ചു, ആറു വര്‍ഷത്തിനുശേഷം
Tuesday, May 5, 2015 12:09 AM IST
ബ്രിഡ്ജ്ടൌണ്‍: ആറു വര്‍ഷത്തിനുശേഷം ഇംഗ്ളണ്ടിനെതിരേ വെസ്റ് ഇന്‍ഡീസ് ടെസ്റ്റ് വിജയം കൊണ്ടാടി. പരമ്പരയിലെ മൂന്നാം ടെസ്റില്‍ അഞ്ചുവിക്കറ്റിനാണ് വിന്‍ഡീസ് ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: ഇംഗ്ളണ്ട് 257, 123. വെസ്റ്റ് ഇന്‍ഡീസ്- 189, 194.

ചെറിയ സ്കോറുകള്‍ പിറന്ന വിക്കറ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 192 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോയും ജര്‍മെയ്ന്‍ ബ്ളാക്വുഡും ചേര്‍ന്നു സ്ഥാപിച്ച 108 റണ്‍സ് കൂട്ടുകെട്ടാണ് വിന്‍ഡീസിനു ജയം സമ്മാനിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 1-1 സമനിലയിലായി. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ളണ്ടിനെ 123 റണ്‍സിനു പരാജയപ്പെടുത്തിയതാണ് വിന്‍ഡീസിനു തുണയായത്. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനുവേണ്ടി ബ്രാവോ 82ഉം ബ്ളാക് വുഡ് പുറത്താകാതെ 47 റണ്‍സും നേടി. ഇംഗ്ളണ്ടിനു വേണ്ടി ആന്‍ഡേഴ്സണ്‍, ബ്രോഡ്, സ്റ്റോക്സ് തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീതം നേടി. 2009ല്‍ കിംഗ്സറ്റണിലായിരുന്നു വിന്‍ഡീസ് അവസാനം ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തിയത്. നേരത്തെ മൂന്നു വിക്കറ്റ് വീതം നേടിയ ജറോം ടെയ്ലര്‍, ജാസണ്‍ ഹോള്‍ഡര്‍, വീരസ്വാമി പെരുമാള്‍ എന്നിവരുടെ മികച്ച ബൌളിംഗാണ് ഇംഗ്ളണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ ചെറിയ സ്കോറിനു പുറത്താക്കുന്നതിനു നിദാനമായത്.


17 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആന്‍ഡേഴ്സണ്‍ പരമ്പരയുടെ താരമായപ്പോള്‍ ബ്ളാക്വുഡ് മത്സരത്തിലെ മികച്ച താരവുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.