പാക്കിസ്ഥാന്‍ ജയിച്ചു; ക്രിക്കറ്റും
പാക്കിസ്ഥാന്‍ ജയിച്ചു; ക്രിക്കറ്റും
Saturday, May 23, 2015 12:22 AM IST
ലാഹോര്‍: ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പാക്കിസ്ഥാനില്‍ വിരുന്നെത്തിയ ആദ്യ ട്വന്റി-20യില്‍ ആതിഥേയര്‍ക്ക് അഞ്ചു വിക്കറ്റ് ജയം. തോറ്റെങ്കിലും ക്രിക്കറ്റിനെ നെഞ്ചോടു ചേര്‍ത്ത പാക് ജനതയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയാണ് സിംബാബ്വെ മത്സരമവസാനിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ അഞ്ചു വിക്കറ്റിനു 176 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ മൂന്നുപന്ത് മാത്രം ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു. ആദ്യവിക്കറ്റില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ മുക്തര്‍ അഹമ്മദ് (83), ആഹമ്മദ് ഷെഹ്സാദ് (55) സഖ്യമാണ് പാക്കിസ്ഥാനു ജയമൊരുക്കിയത്.


ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ സിംബാബ്വെയ്ക്ക് ഓപ്പണര്‍ ഹമില്‍ട്ടണ്‍ മസകഡ്സ (27 പന്തില്‍ 43) തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. എന്നാല്‍ മസകഡ്സ പുറത്തായതോടെ തകര്‍ച്ചയിലേക്കു നീങ്ങിയ സിംബാബ്വെയെ മികച്ച സ്കോറിലെത്തിച്ചത് നായകന്‍ എല്‍ട്ടണ്‍ ചിഗുംബുരയുടെ കടന്നാക്രമണമാണ്. 35 പന്തില്‍ 54 റണ്‍സാണ് ചിഗുംബുര അടിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.