ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര സെപ്റ്റംബര്‍ 29 മുതല്‍
Tuesday, July 28, 2015 12:00 AM IST
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ 70 ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ പര്യടനത്തിനു സെപ്റ്റംബര്‍ 29ന് തുടക്കമാകും. പരമ്പരയുടെ ഷെഡ്യൂള്‍ ഇന്നലെ പുറത്തിറക്കി. ദക്ഷിണാഫ്രിക്കയുടെ സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പരമ്പരയാണിത്. നാലു ടെസ്റുകളും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യുമടങ്ങുന്നതാണ് പരമ്പര. സെപ്റ്റംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ട്വന്റി-20 പരിശീലനമത്സരത്തോടെയാണ് പ്രൊട്ടിയാസിന്റെ ഇന്ത്യന്‍ ദൌത്യം തുടങ്ങുക. ട്വന്റി-20, ഏകദിനം, ടെസ്റ് എന്നീ രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ടെസ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക.

ബിസിസി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിന്റെ സ്ഥലമായ ധര്‍മശാലയാണ് ആദ്യ ട്വന്റി-20ക്കു വേദിയാകുന്നത്. കട്ടക്ക്, കോല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍. ഒ ക്ടോബര്‍ 11ന് കാണ്‍പൂരിലെ മത്സരത്തോടെ ഏകദിന പരമ്പര തുടക്കമാകും. ഇന്‍ഡോര്‍, രാജ്കോട്ട്, ചെന്നൈ, മുംബൈ എന്നിവിടങ്ങളാണ് മറ്റു വേദികള്‍. പേസ് ബൌളര്‍മാരെ തുണയ്ക്കുന്ന മൊഹാലിയിലാണ് ആദ്യ ടെസ്റ്. നവംബര്‍ 5-9 വരെയാണ് ആദ്യമത്സരം. ബംഗളൂരു, നാഗ്പുര്‍, ന്യുഡല്‍ഹി എന്നിവിടങ്ങളാണ് മറ്റ് ടെസ്റ് വേദികള്‍.


മത്സരക്രമം: ഒക്ടോബര്‍ രണ്ട്- ആദ്യ ട്വന്റി-20 (ധര്‍മശാല), 5-രണ്ടാംട്വന്റി-20 (കട്ടക്ക്), 8-മൂന്നാം ട്വന്റി-20 (കോല്‍ക്കത്ത), 11-ആദ്യ ഏകദിനം (കാണ്‍പൂര്‍), 14-രണ്ടാം ഏകദിനം (ഇന്‍ഡോര്‍), 18-മൂന്നാംഏകദിനം (രാജ്കോട്ട്), 22-നാലാംഏകദിനം (ചെന്നൈ), 25-അഞ്ചാംഏകദിനം (മുംബൈ), നവംബര്‍ 5-9 ആദ്യ ടെസ്റ് (മൊഹാലി), 14-18 രണ്ടാംടെസ്റ് (ബംഗളൂരു), 25-29 മൂന്നാംടെസ്റ് (നാഗ്പുര്‍), ഡിസംബര്‍ 3-7 നാലാം ടെസ്റ് (ന്യുഡല്‍ഹി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.