ഡല്‍ഹി പോലീസ് ഹൈക്കോടതിയിലേക്ക്
Tuesday, July 28, 2015 12:00 AM IST
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പു കേസില്‍ പാഠ്യാല ഹൌസ് കോടതിയുടെ വിധിക്കെതിരേ ഡല്‍ഹി പോലസീസ് ഹൈക്കോടതിയിലേക്ക്. മലയാളി താരം ശ്രീശാന്തുള്‍പ്പെടെ മൂന്നു താരങ്ങളെ പ്രതിചേര്‍ത്ത് ഡല്‍ഹി പോലീസ് തയാറാക്കിയ കുറ്റപത്രം റദ്ദാക്കി പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള അനുമതിക്കായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു.

6000 പേജുള്ള കുറ്റപത്രം രണ്ടു വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് കോടതി തള്ളിയത്. പോലീസ് തെളിവുകള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള പ്രതികളുടെ വാദം ശരിവച്ചു കൊണ്ടാണ് കോടതി കേസ് തള്ളിയത്. ഫോണ്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജിജു ജനാര്‍ദ്ദനനും ശ്രീശാന്തും തമ്മില്‍ നടന്ന സംഭാഷണമാണ് തെളിവായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. മൂന്നു ഫോണുകള്‍ വാങ്ങാന്‍ ആവശ്യമായ പണം കണ്െടത്തുന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. ഇത് വാതുവയ്പുമായി ബന്ധപ്പെട്ടാണെന്നായിരുന്നു പോലീസിന്റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.