അണ്ടര്‍ 19 ലോകകപ്പ്: വിന്‍ഡീസ് ഫൈനലില്‍
Friday, February 12, 2016 11:08 PM IST
മിര്‍പുര്‍: ആദ്യമായി ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനല്‍ സ്വപ്നം കണ്ട ബംഗ്ളാദേശിനെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ച് വെസ്റ് ഇന്‍ഡീസ് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് 50 ഓവറില്‍ 226 റണ്‍സിനു പുറത്തായി. 48.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണു വിന്‍ഡീസിന്റെ എതിരാളികള്‍.

62 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷാമര്‍ സ്പ്രിംഗറാണ് വിന്‍ഡീസിനെ ഫൈനലില്‍ എത്തിച്ചത്. 88 പന്ത് നേരിട്ട സ്പ്രിംഗര്‍ അഞ്ച് ഫോറും ഒരു സിക്സും നേടി. ഗിഡ്റോണ്‍ പോപ്-ടെവിന്‍ ഇംലാച് സഖ്യം വിന്‍ഡീസിനു മികച്ച തുടക്കം നല്‍കി. 25 പന്തില്‍ 38 റണ്‍സ് അടിച്ച പോപ് വേഗത്തില്‍ സ്കോര്‍ ചെയ്തു.

ഒന്നാം വിക്കറ്റ് 44-ല്‍ നഷ്ടമായെങ്കിലും മൂന്നാമനായി എത്തിയ നായകന്‍ ഷിംറോണ്‍ ഹെറ്റ്മെയറും മിന്നുന്ന ഫോമിലായിരുന്നു. 59 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും അടക്കം 60 റണ്‍സ് നേടിയ ഹെറ്റ്മെയര്‍ നായകന്‍ ഇന്നിംഗ്സ് കളിച്ചു. യ്തതോടെ വിന്‍ഡീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി.


നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരുടെ മുന്‍നിര തകര്‍ന്നതാണ് മികച്ച സ്കോര്‍ നേടുന്നതിന് തടസമായത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് നേടിയ അര്‍ധ സെഞ്ചുറിയാണ് ബംഗ്ളാദേശിനെ തുണച്ചത്. മെഹ്ദി 60 റണ്‍സ് നേടി. 36 റണ്‍സ് നേടിയ മുഹമ്മദ് സയിഫുദ്ദീന്‍ നായകന് മികച്ച പിന്തുണ നല്‍കി. അഞ്ചിന് 113 എന്ന നിലയില്‍ പതറിയ ആതിഥേയരെ ഇരുവരുടെയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു.മാര്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും നേടി. അര്‍ധ സെഞ്ചുറിയും രണ്ടു വിക്കറ്റുകളും നേടിയ സ്പ്രിംഗറാണ് മാന്‍ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.