മോറിസിന്റെ പോരാട്ടം പാഴായി
മോറിസിന്റെ പോരാട്ടം പാഴായി
Wednesday, April 27, 2016 12:36 PM IST
ന്യൂഡൽഹി: ഇതാണു കളി. ക്രിസ് മോറിസിന്റെ ബാറ്റിംഗ് താണ്ഡവം കണ്ട സിംഹങ്ങൾ മടയിലൊളിച്ചു. എന്നാൽ, നിർണായക നിമിഷത്തിൽ മനഃസാന്നിധ്യം കൈവിടാതെ പന്തെറിഞ്ഞ ഡ്വെയ്ൻ ബ്രാവോയും പ്രവീൺകുമാറും ഡൽഹിയിൽനിന്ന് വിജയം പിടിച്ചുവാങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ലയൺസിന് ഡൽഹി ഡെയർഡെവിൾസിനെതിരേ ഒരു റൺ ജയം. ജയം കൈവിട്ടെന്നു വിചാരിച്ചിടത്തുനിന്ന് ക്രിസ് മോറിസ് ഒറ്റയ്ക്കെന്നപോലെ മത്സരം ഡൽഹിക്ക് അനുകൂലമാക്കുമെന്നു തോന്നിപ്പിച്ചു. മോറിസിന്റെ സിക്സറുകൾ ഫിറോസ് ഷാ കോട്ലയിൽ മഴവില്ലു തീർത്തപ്പോൾ സിംഹക്കൂട്ടിലെ ബൗളർമാർ തലങ്ങും വിലങ്ങുമൊടി. 32 പന്തിൽ നാലു ബൗണ്ടറിയും എട്ടു സിക്സുമടക്കം 82 റൺസാണ് മോറിസ് അടിച്ചുകൂട്ടിയത്. എന്നാൽ, നിർണായക ഓവറിൽ റൺസ് നേടാനാകാതെ പോയത് ഡൽഹിക്കു തിരിച്ചടിയായി.

ടോസ് നേടിയ ഡൽഹി, ഗുജറാത്തിനെ ബൗളിംഗിനയയ്ക്കുകയായിരുന്നു. 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 172 റൺസെടുത്ത ഗുജറാത്ത് ലയൺസിനെതിരേ ഡൽഹിയുടെ പോരാട്ടം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിന് ഒരു റൺ അകലെ അവസാനിച്ചു. 43 പന്തിൽ 48 റൺസ് നേടിയ ഡെ.പി. ഡുമിനിയും 20 റൺസെടുത്ത റിഷഭ് പന്തും ക്രിസ് മോറിസിനു മികച്ച പിന്തുണ നൽകി. ഗുജറാത്തിനു വേണ്ടി ധാവൽ കുൽക്കർണി മൂന്നു വിക്കറ്റ് നേടി. 17 പന്തിലാണ് മോറിസ് 50 റൺസ് അടിച്ചത്. മോറിസാണ് മാൻ ഓഫ് ദ മാച്ച്.


ഡ്വെയ്ൻ സ്മിത്തും (30 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സറുമടക്കം 53) ബ്രണ്ടൻ മക്കല്ലവും (36 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സറുമടക്കം 60) വെടിക്കെട്ട് തുടക്കം നൽകിയിട്ടും ഗുജറാത്തിന് 172 റൺസേ നേടാനായുള്ളൂ. ഡൽഹിക്കു വേണ്ടി ഇമ്രാൻ താഹിർ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് നേടി.

<ആ>ഇന്ത്യൻ പ്രീമിയർ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്

ഗുജറാത്ത് ലയൺസ് 6–5–1–0–10
കോൽക്കത്ത 5–4–1–0–8
ഡൽഹി 5–3–2–0–6
ഹൈദരാബാദ് 6–3–3–0–6
മുംബൈ 7–3–4–0–6
പൂന 6–2–4–0–4
ബാംഗളൂർ 5–2–3–0–4
പഞ്ചാബ് 6–1–5–0–2

ടോപ് 5 ബാറ്റ്സ്മാൻ

(മത്സരം, റൺസ്, ഉയർന്ന സ്കോർ)

കോഹ്ലി5–367–100*
വാർണർ 5–294–90*
ഡിവില്യേഴ്സ്5–269–83
ഗൗതം ഗംഭീർ 5–237–90*
രോഹിത് ശർമ 6–230–84*

ടോപ് 5 ബൗളർ

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മക്ക്ലനേഗൻ 7–11–4/21
ഭുവനേശ്വർ കുമാർ6–9–4/29
ബുംറ7–8–3/26
അമിത് മിശ്ര 5–7–4/11
മുസ്താഫിസുർ6–7–2/9
മുരുഗൻ അശ്വിൻ 5–7–3/36
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.