റയാൻ ലോക്ടെ ബ്രസീലുകാരോടു മാപ്പു പറഞ്ഞു
Sunday, August 21, 2016 11:18 AM IST
റിയോ: തോക്കിൻമുനയിൽ നിർത്തി തന്നെ കൊള്ളയടിച്ചുവെന്നു പറഞ്ഞ അമേരിക്കൻ നീന്തൽതാരം റയാൻ ലോക്ടെ ബ്രസീലുകാരോടു മാപ്പു പറഞ്ഞു. യഥാർഥ സംഭവം പെരുപ്പിച്ചു കാട്ടിയതിനാണ് ലോക്ടെയുടെ ക്ഷമാപണം. താനും മൂന്നു സഹതാരങ്ങളും പെട്രോൾപമ്പിൽ വച്ച് അക്രമികളുടെ തോക്കിൻമുനയിൽ കൊള്ള ചെയ്യപ്പെടുകയായിരുന്നുവെന്നാണ് ലോക്ടെ ബ്രസീലിലെ ഒരു പ്രമുഖ ചാനലിനോടു പറഞ്ഞത്. എന്നാൽ പമ്പിലെ സിസിടിവി ദൃശ്യങ്ങൾക്ക് ലോക്ടെയുടെ മൊഴിയുമായി വൈരുദ്ധ്യമുണ്ടായിരുന്നു. അക്രമി അവിടെ നാശമുണ്ടാക്കുന്നതു മാത്രമായിരുന്നു സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.

ഈ നാലുതാരങ്ങൾക്കെതിരേ ഒളിമ്പിക് അച്ചടക്ക സമിതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലോക്ടെയുടെ അമ്മയിലൂടെയാണ് മോഷണവാർത്ത പുറത്തുവന്നത്. രാവിലെ ഒരു ക്ലബിൽ നിന്നും ടാക്സിയിൽ മടങ്ങുവായിരുന്ന തങ്ങളെ ഒരാൾ തോക്കുചൂണ്ടി വണ്ടി നിർത്തിച്ചിട്ട് കൊള്ളയടിക്കുകയായിരുന്നെന്നാണ് ലോക്ടെ പറഞ്ഞത്. എന്നാൽ ദൃശ്യങ്ങളിൽ ഇവർ പെട്രോൾ പമ്പിലായിരുന്നെന്നു തെളിഞ്ഞു. ലോക്ടെയുടെ സഹതാരങ്ങളായ ഗുണ്ണർ ബെന്റ്സ്, ജാക് കോംഗർ എന്നിവർ കയറിയ വിമാനം ടേക് ഓഫ് ചെയ്യിച്ച്് പോലീസ് ഇവരെ ചോദ്യം ചെയ്തു. അതിനു ശേഷമാണ് ഇവരെ രാജ്യംവിടാൻ അനുവദിച്ചത്. മറ്റൊരു താരം ജിമ്മി ഫീഗൻ സംഭവത്തിനു ശേഷം ബ്രസീലിയൻ സന്നദ്ധ സംഘടനക്ക് 11000 ഡോളർ കൈമാറാമെന്നും സമ്മതിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.