ഖേൽരത്ന: സിന്ധു, സാക്ഷി, ജിത്തു, ദിപ
<ആ>സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഒളിമ്പിക്സ് മെഡൽ ജേതാക്കളായ പി.വി. സിന്ധു, സാക്ഷി മാലിക്, ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനത്തെത്തിയ ദിപ കർമാകർ, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവർക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. ഓഗസ്റ്റ് 29ന് രാഷ്ട്രപതി ഭവനിൽ ചേരുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്. കെ. അഗർവാൾ അധ്യക്ഷനായ സമിതി തെരഞ്ഞെടുത്ത പുരസ്കാര ജേതാക്കളുടെ പട്ടിക കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചു. നാഗപുരി രമേഷ്(അത്ലറ്റിക്സ്), സാഗർ മാൽ ദയാൽ(ബോക്സിംഗ്), രാജ് കുമാർ ശർമ (ക്രിക്കറ്റ്), ബിശ്വേശർ നന്ദി (ജിംനാസ്റ്റിക്സ്), എസ്. പ്രദീപ് കുമാർ (നീന്തൽ–ലൈഫ്ടൈം), മഹാബീർ സിംഗ്(ഗുസ്തി–ലൈഫ്ടൈം) എന്നിവരെ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിക്കും.
രജത് ചൗഹാൻ (അമ്പെയ്ത്ത്), ലളിത ബാബർ (അത്ലറ്റിക്സ്), സൗരവ് കോത്താരി (ബില്യാർഡ്,സ്നൂക്കർ), ശിവ ഥാപ്പ (ബോക്സിംഗ്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), സുബ്രതാ പോൾ (ഫുട്ബോൾ), റാണി (ഹോക്കി), വി.ആർ. രഘുനാഥ് (ഹോക്കി), ഗുർപ്രീത് സിംഗ് (ഷൂട്ടിംഗ്), അപൂർവി ചന്ദേല (ഷൂട്ടിംഗ), സൗമ്യജിത്ത് ഘോഷ് (ടേബിൾ ടെന്നീസ്), വിനേഷ് (ഗുസ്തി), അമിത് കുമാർ (ഗുസ്തി), സന്ദീപ് സിംഗ് മാൻ (പാരാ അത്ലറ്റിക്സ്), വീരേന്ദർ സിംഗ് (ഗുസ്തി–ബധിര) എന്നിവർക്ക് അർജുന പുരസ്കാരം ലഭിക്കും.
സതി ഗീത (അത്ലറ്റിക്സ്), സിൽവാനസ് ഡംഗ ഡോംഗ (ഹോക്കി), രാജേന്ദ്ര പ്രഹ്ലാദ് ഷെൽകേ (തുഴച്ചിൽ) എന്നിവരെ ധ്യാൻ ചന്ദ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. രാഷ്ട്രീയ ഖേൽ രത്ന പ്രോത്സാഹന പുരസ്കാരത്തിനായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്, റിസർവ് ബാങ്ക് എന്നിവ അടക്കം ഏഴു സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. പട്യാലയിലെ പഞ്ചാബി സർവകലാശാലയ്ക്കാണ് മൗലാന അബുൾ കലാം ആസാദ് ട്രോഫി ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.