ഒ.പി.ജയ്ഷയുടെ ആരോപണങ്ങൾ കേന്ദ്ര സർക്കാർ അന്വേഷിക്കുന്നു
ഒ.പി.ജയ്ഷയുടെ ആരോപണങ്ങൾ കേന്ദ്ര സർക്കാർ അന്വേഷിക്കുന്നു
Tuesday, August 23, 2016 4:34 AM IST
ന്യൂഡൽഹി: ഒളിമ്പിക്സ് മാരത്തണിൽ മത്സരിച്ച തനിക്കും കവിത റാവത്തിനും വെള്ളം പോലും നൽകാൻ ഇന്ത്യൻ ഒഫീഷ്യലുകൾ എത്തിയില്ലെന്ന മലയാളി അത്ലറ്റ് ഒ.പി.ജയ്ഷയുടെ ആരോപണത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. രണ്ടംഗ പാനലാണ് ആരോപണം അന്വേഷിക്കുക. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര കായിക മന്ത്രാലയമാണ് ഉത്തരവിട്ടിരിക്കുന്നത്.

മറ്റു രാജ്യങ്ങൾ തങ്ങളുടെ താരങ്ങൾക്കു വെള്ളവും മറ്റുമായി കൂടെത്തന്നെ നിന്നപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി ഓടിയ തനിക്ക് ഒരു തുള്ളി വെള്ളം നൽകാൻ പോലും ആരുമുണ്ടായില്ല. മത്സരശേഷം മൂന്നു മണിക്കൂർ നേരമാണു താൻ അബോധാവസ്‌ഥയിൽ കിടന്നത്. ഒടുവിൽ റിയോയിലെ സംഘാടക സമിതിയിലെ ആളുകളാണു തന്നെ രക്ഷിച്ചതെന്നും അവർ തന്റെ ശരീരത്തിൽ കുത്തിവച്ച ഏഴു ബോട്ടിൽ ഗ്ലൂക്കോസാണു തന്നെ എഴുന്നേൽപ്പിച്ചു നടത്തിയതെന്നും ജെയ്ഷ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.