സന്തോഷ് ട്രോഫി: ജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്ക്
സന്തോഷ് ട്രോഫി: ജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്ക്
Saturday, January 7, 2017 2:20 PM IST
കോഴിക്കോട്: ആന്ധ്രയ്ക്കെതിരേ വൻജയവുമായി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് രണ്ടാമത്തെ മത്സരത്തിൽ കേരളം ആന്ധ്രയെ തോൽപ്പിച്ചത്. നേരത്തെ പുതുച്ചേരിയെ ഇതേ സ്കോറിനു തോൽപ്പിച്ചു കർണാടക ആദ്യജയം നേടി. ഇതോടെ എ ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട പുതുച്ചേരി പുറത്തായി. കേരളത്തിന് അടുത്ത മത്സരം കർണാടകയുമാണ്. ഈ മത്സരത്തിൽ സമനിലയായാൽ പോലും കേരളത്തിനു ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാം. അതേ അവസരത്തിൽ രണ്ടു മത്സരങ്ങളിൽ നിന്നു ജയവും പരാജയവും നേരിട്ട ആന്ധ്രയ്ക്കും കർണാടകയ്ക്കും അടുത്ത മത്സരം നിർണായകമാണ്. കർണാടക കേരളത്തെ തോൽപ്പിക്കുകയും ആന്ധ്ര പുതുച്ചേരിയെ തോൽപ്പിക്കുകയും ചെയ്താൽ എ ഗ്രൂപ്പിലെ കേരളം, കർണാടക, ആന്ധ്ര എന്നിവർക്കു ആറ് പോയിന്‍റ് വീതമാകും. ഈ സാഹചര്യത്തിൽ ഗോൾശരാശരി നോക്കിയാകും ഫൈനൽ റൗണ്ട് പ്രവേശനം. സാധ്യത ഇങ്ങനെയാണെങ്കിലും കേരളത്തെ വൻ ഗോൾ വ്യത്യാസത്തിൽ കർണാടക തോൽപ്പിക്കുകയും വേണം. ഇതിനു വിദൂരസാധ്യതയേയുള്ളൂവെന്നതിനാൽ രണ്ടു ജയവുമായി ആറ് പോയിന്‍റുള്ള കേരളത്തിനു കർണാടകയ്ക്കെതിരേ സമനില മാത്രം മതിയെന്നത് അനുകൂലഘടകമാണ്. അടുത്ത മത്സരം കൂടി ജയിച്ചു ഗ്രൂപ്പ് ജേതാക്കളാകാനാണ് കേരളത്തിന്‍റെ ശ്രമം.

ആദ്യമത്സരത്തിൽ പുതുച്ചേരിയെ നേരിട്ടതിനേക്കാൾ കഠിനപോരാട്ടമാണ് കേരളം ഇന്നലെ ആന്ധ്രയ്ക്കെതിരേ കാഴ്ചവച്ചത്. തുടക്കത്തിലേ ആക്രമിച്ചു കളിക്കാൻ തുടങ്ങിയ കേരളം മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി. ആന്ധ്രയുടെ കോർണർ ഫ്ളാഗിനു സമീപത്ത് എസ്ബിടിയുടെ ഡിഫൻഡർ എസ്. ലിജോയുടെ ത്രോബോൾ ബോക്സിൽ വച്ച് കേരളാ ക്യാപ്റ്റൻ പി. ഉസ്മാൻ തകർപ്പൻ ഹെഡറിലൂടെ ആന്ധ്രയുടെ വലകുലുക്കി. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ എത്തിയ പന്ത് ഗോൾകീപ്പർ കെ. ഹരിബാബുവിന് കാണാനായില്ല. (1-0). തുടർന്നു വീണ്ടും കേരളത്തിന്‍റെ മുന്നേറ്റം. എതിർ കോർണർ ഭാഗത്തു നിന്നു മധ്യനിരയിലെ എസ്. സീസന്‍റെ ഉജ്വലമായ ഷോട്ട് ആന്ധ്രയുടെ പോസ്റ്റിൽ തട്ടി പുറത്തുപോയി. തൊട്ടടുത്ത നിമിഷം കേരളം വീണ്ടും ആന്ധ്രയുടെ ഗോൾമുഖത്തെത്തി. ജിഷ്ണു ബാലകൃഷ്ണൻ വലതുവിംഗിലൂടെ മുന്നേറിയ നൽകിയ ക്രോസ് ഉയർന്നെത്തിയത് കണക്ട് ചെയ്യാൻ ആരുമുണ്ടായില്ല. ഇതിനു പ്രായശ്ചിത്തമായി കേരളം രണ്ടാം ഗോൾ നേടി. 23-ാം മിനിറ്റിൽ ആന്ധ്ര ബോക്സിനുള്ളിൽ പന്തുമായി കയറി രണ്ടു പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്ത് അണ്ടർ 21 താരം സഹൽ അബ്ദുൾസമദ് പോസ്റ്റിലേക്കു തൊടുത്തു വിട്ട ഷോട്ട് ഗോൾകീപ്പർ ഹരിബാബുവിനെ കീഴടക്കി വലയിൽ പതിച്ചു. (2-0). രണ്ടു ഗോൾ വീണിട്ടും ആന്ധ്ര ഉണർന്നില്ല. ഒറ്റപ്പെട്ട നീക്കങ്ങളാണ് അവരിൽ നിന്നു കണ്ടത്. ഏഴു മിനിറ്റിനുള്ളിൽ കേരളം വീണ്ടും ലീഡുയർത്തി. മൂന്നാം ഗോൾ ലിജോയാണ് നേടിയത്. ഡിഫൻഡർ വി.വി. ശ്രീരാഗിന്‍റെ ഫ്രീകിക്ക് ബോക്സിൽ വച്ച് ഹെഡറിലൂടെ ഗോൾനേടുകയായിരുന്നു ലിജോ. ഉയർന്നു ചാടിയ ലിജോയുടെ ഹെഡർ പോസ്റ്റിന്‍റെ മുകൾതട്ടിലൂടെ വലയിൽ പതിച്ചു. (3-0). തുടർന്നു ജിഷ്ണുവിന്‍റെ മുന്നേറ്റം. മൈതാനത്തിന്‍റെ വലതുപാർശ്വത്തിലൂടെ പന്തുമായി കുതിച്ച ജിഷ്ണു പോസ്റ്റിലേക്കു നീട്ടിയടിച്ച പന്തു സ്വീകരിച്ച ഉസ്മാന്‍റെ ഷോട്ട് അൽപം വ്യത്യാസത്തിലാണ് പുറത്തുപോയത്.


രണ്ടാംപകുതിയിലും കേരളം കുതിപ്പു നടത്തിയെങ്കിലും ആന്ധ്രയുടെ മധ്യനിരയും പ്രതിരോധവും സംഘം ചേർന്നു തടഞ്ഞതോടെ കേരളത്തിന്‍റെ അവസരങ്ങൾ ഒന്നൊന്നായി പാഴാകുന്നതാണ് കണ്ടത്. ഇതിനിടെ 47-ാം മിനിറ്റിൽ കേരളം ലീഡ് നേടേണ്ടതായിരുന്നു. ഇത്തവണയും ഉസ്മാൻ തന്നെയാണ് അവസരം പാഴാക്കിയത്. 72-ാം മിനിറ്റിൽ കേരളത്തിന്‍റെ ജൂണിയർതാരം അസഹ്റുദീനു പകരം മുഹമ്മദ് പറക്കോട്ടിൽ കളത്തിലിറങ്ങി. തൊട്ടടുത്ത നിമിഷം കേരളത്തിന്‍റെ മുന്നേറ്റത്തെ ആന്ധ്ര പ്രതിരോധം സമർഥമായി തടഞ്ഞു. അവരുടെ പ്രതിരോധക്കാരനായ ജി. മഞ്ജുനാഥും വിനയും എസ്.കെ അബ്ദുൾറസാക്കും ഒറ്റക്കെട്ടായി കേരളത്തിന്‍റ മുൻനിരയെ ചെറുക്കുകയായിരുന്നു. 74-ാം മിനിറ്റിൽ കേരളത്തിനു അനുകൂലമായിലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ടില്ല. മൈതാനത്തിന്‍റെ മധ്യഭാഗം കഴിഞ്ഞു പന്തുമായി മുന്നേറിയ ജോബി ജസ്റ്റിൻ അൽപം മുന്നോട്ടു കയറി ബോൾ ഉസ്മാനു കൈമാറി. ഉസ്മാനിൽ നിന്നു വീണ്ടും ജോബിയിലേക്ക്. ബോക്സിലെത്തിയ ജോബിനെ പകരക്കാരനായി ഇറങ്ങിയ ആന്ധ്ര ഡിഫൻഡർ കെ.ആർ. കിഷോർ ബാബു വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ജോബി ജസ്റ്റിൻ എടുത്തുവെങ്കിലും പന്തു പുറത്തേക്കാണ് പോയത്. ഇതോടെ രണ്ടാംപകുതിയിൽ ഗോളടിക്കാൻ കഴിയാതെ കേരളം വലഞ്ഞു. ഒട്ടേറെ അവസരങ്ങൾ കേരളത്തിന്‍റെ മുൻനിര സൃഷ്ടിച്ചെടുത്തുവെങ്കിലും ആന്ധ്ര പ്രതിരോധവും അവരുടെ ഗോളി ഹരിബാബുവും തടസമായിനിന്നു. ആദ്യപകുതിയിലെ ലീഡുയർത്താൻ കേരളത്തിനു കഴിയാതെ പോയത് ന്യൂനത തന്നെയാണ്. കേരളം അല്പം അലസത കാട്ടിയതും ആന്ധ്ര പരാമാവധി പ്രതിരോധിച്ചു നിന്നതുമാണ് ഇതിനു കാരണം.

അതേസമയം, രണ്ടാംപകുതിയിൽ ഗോൾ വേണമായിരുന്നുവെന്നു കേരളത്തിന്‍റെ മുഖ്യപരിശീലകൻ വി.പി. ഷാജി പറഞ്ഞു. നിരവധി അവസരങ്ങളുണ്ടായിട്ടും അതിനു കഴിഞ്ഞില്ല. കർണാടകയുമായുള്ള അവസാന മത്സരം ജയിക്കുകയാണ് ലക്ഷ്യം. കൂടുതൽ ആക്രമണസ്വഭാവത്തിലേക്കു കളി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമത്സരത്തിൽ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കർണാടക തോൽപ്പിച്ചത്. 23-ാം മിനിറ്റിൽ മധ്യനിരയിലെ അമോസും 35, 54 മിനിറ്റുകളിൽ സ്ട്രൈക്കർ ആന്‍റോ സേവ്യറുമാണ് ലക്ഷ്യം കണ്ടത്. ഇന്നു ബി ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഉച്ചയ്ക്കു 1.45ന് തെലുങ്കാന- തമിഴ്നാടിനെയും വൈകുന്നേരം നാലിന് സർവീസസ് ലക്ഷദ്വീപിനെയും നേരിടും.

വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.