സര്‍വീസസിനും തമിഴ്‌നാടിനും ജയം
സര്‍വീസസിനും തമിഴ്‌നാടിനും  ജയം
Sunday, January 8, 2017 11:28 AM IST
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനും നിലവിലെ ജേതാക്കളായ സര്‍വീസസിനും വന്‍ ജയം.

ഗ്രൂപ്പ് ബിയിലെ ശക്തികളായ തമിഴ്‌നാട് 4-0നു തെലുങ്കാനയെയും സര്‍വീസസ് ഇതേ സ്‌കോറിനു ലക്ഷദ്വീപിനെയും തോല്‍പ്പിച്ചു ഇരുവരും ഫൈനല്‍ റൗണ്ട് സാധ്യത നിലനിര്‍ത്തി. നാളെ ഇവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ യോഗ്യത നേടും. ഇന്നലെ തമിഴ്‌നാടിന്‍റെ മലയാളി താരം റെയ്ഗന്‍ ഹാട്രിക് നേടി. 14, 23, 79 മിനിറ്റുകളിലാണ് റെയ്ഗന്‍റെ ഗോളുകള്‍. എസ്. നന്ദകുമാര്‍ പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപിനെതിരേ സര്‍വീസസ് നാലു ഗോളുകള്‍ നേടി. എട്ടാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഇര്‍ഷാദും 25ാം മിനിറ്റിലും 54ാം മിനിറ്റിലും സരോജ്‌റായിയും ഇഞ്ചുറി ടൈമില്‍ അര്‍ജുന്‍ ടുഡുവുമാണ് ഗോളുകള്‍ നേടിയത്.

സരോജ് റായിയുടെ രണ്ടാം ഗോള്‍ മനോഹരമായി. മലയാളി താരം ബ്രിട്ടോയുടെ പാസ് നെഞ്ചുകൊണ്ടു സ്വീകരിച്ചാണ് റായി പന്ത് പോസ്റ്റിലേക്കു തിരിച്ചുവിട്ടത്. അതു കൃത്യമായി വലയിലെത്തി. മറുവശത്ത് ലക്ഷദ്വീപ് പരിശ്രമിച്ചെങ്കിലും സര്‍വീസസിന്‍റെ പ്രതിരോധനിരയെ ഭേദിക്കാനായില്ല. ലക്ഷദ്വീപിന്‍റെ ഗോളിയും പ്രതിരോധനിരയില്‍ അയൂബ്, ദര്‍വേഷ് ഖാന്‍, മുഹമ്മദ് സിയാദ് എന്നിവര്‍ കടുത്ത ചെറുത്തു നില്‍പാണ് നടത്തിയത്. അത െ ല്ലങ്കില്‍ സര്‍വീസസ് ഇതിലും വലിയ ജയം നേടുമായിരുന്നു.


ഉത്തംദാസിന്‍റെ ഗോളെന്നുറപ്പിച്ച ഷോട്ട് കഠിനാധ്വാനത്തിലൂടെ യാണ് ലക്ഷദ്വീപ് ഗോളി സയിദ് മുഹമ്മദ് രക്ഷപ്പെടുത്തിയത്. നാളെ ഗ്രൂപ്പില്‍ നിന്നു പുറത്തായ തെലുങ്കാനയും ലക്ഷദ്വീപും തമ്മില്‍ അവസാന മത്സരത്തിലേറ്റുമുട്ടും. ഇന്ന് ആദ്യമത്സരത്തില്‍ ആന്ധ്രപ്രദേശ് പുതുച്ചേരിയുമായും ആതിഥേയരായ കേരളം കര്‍ണാടകയുമായും ഏറ്റുമുട്ടും.

||വി. മനോജ്||
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.