വീണ്ടും ഗ്രീസ്മാന്‍; അത്‌ലറ്റിക്കോയ്ക്കു ജയം
വീണ്ടും ഗ്രീസ്മാന്‍; അത്‌ലറ്റിക്കോയ്ക്കു ജയം
Sunday, January 8, 2017 11:28 AM IST
മാഡ്രിഡ്: ആദ്യം വിരണ്ടെങ്കിലും രണ്ടാം പകുതിയില്‍ നേടിയ രണ്ടു ഗോളുകളുടെ ബലത്തില്‍ ഐബറിനെ പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയില്‍ അഞ്ചാം സ്ഥാനത്തെത്തി. വിരസമായ ഒന്നാം പകുതിക്കു ശേഷം സൗള്‍ നിഗ്വസും അന്‍റോ ണി ഗ്രീസ്മാനും നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ വിജയം നേടിയത്. കളിയുടെ തുടക്കം ഗംഭീരമാക്കിയത് താരതമ്യേന ചെറു മീനുകളായ ഐബറായിരുന്നു. ലൂണയും സെര്‍ജി എൻറിച്ചും നടത്തിയ മുന്നേറ്റം മോയ തകര്‍ത്തപ്പോള്‍ അത്‌ലറ്റിക്കോ ഒന്നാം മിനിറ്റില്‍ ഒന്നു വിറച്ചു. ലീഗിലെ കഴിഞ്ഞ നാല് എവേ മത്സരങ്ങളില്‍ മൂന്നിലും ഒരു ഗോള്‍ പോലും നേടാതെ തോല്‍വിയേറ്റു വാങ്ങിയതിന്‍റെ സമ്മര്‍ദം അത്‌ലറ്റിക്കോയുടെ കളിയും പ്രകടമായിരുന്നു.

43 -ാം മിനിറ്റിലും ഐബറിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 54-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഫിലിപ് ലുയിലേക്ക്, ലൂയിസ് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച സൗര്‍ നിഗ്വസ് ഗോള്‍ കീപ്പറിന് ഒരവസരവും നല്‍കാതെ വലയിലെത്തിച്ചു.

സമനില ഗോളിനായി ഐബര്‍ ആക്രമിച്ചു കളിച്ചുകൊണ്ടേയിരുന്നു. 74-ാം മിനിറ്റില്‍ ഫ്രഞ്ച് സൂപ്പര്‍താരം അന്‍റോണിയോ ഗ്രീസ്മാന്‍റെ ഗോള്‍ വന്നു. ലാ ലിഗയില്‍ 843 മിനിറ്റുകളില്‍ ഗോള്‍ നേടാതെ മോശം ഫോമില്‍ തുടര്‍ന്ന ഗ്രീസ്മാനും ആശ്വാസമായ ഗോള്‍. ബോക്‌സിനു തൊട്ടു വെളിയില്‍ നിന്നും ഗ്രീസ്മാന്‍ കെവിന്‍ ഗമെയ്‌റോയ്ക്കു നല്‍കിയ പന്തില്‍ ഷോട്ടിനു ശ്രമിക്കാതെ ബോക്‌സിനു മധ്യത്തിലേക്കു കുതിച്ചെത്തിയ ഗ്രീസ്മാനു നല്‍കി. ഫ്രഞ്ച് താരം ഇടതു കാലുകൊണ്ട പന്ത് വലയിലുമാക്കി. 87-ാം മിനിറ്റിലും അത്‌ലറ്റിക്കോയ്ക്കു ഗോള്‍ നേടാന്‍ അവസരമൊരുങ്ങിയെങ്കിലും ഗമെയ്‌റോയ്ക്കു പിഴച്ചു.


മറ്റൊരു മത്സരത്തില്‍ സെവിയ റയല്‍ സോസിഡാഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തകര്‍ത്തു. വിസാം ബെന്‍ യെഡറിന്‍റെ ഹാട്രിക് പ്രകടനമാണ് സെവിയ്യയ്ക്കു വന്‍ വിജയമൊരുക്കിയത്. 25,29,83 മിനിറ്റുകളില്‍ യെഡര്‍ വലനിറച്ചപ്പോള്‍ 73-ാം മിനിറ്റില്‍ ഗോള്‍ നേടി പാബ്ലോ സരാബിയ സെവിയ്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മറ്റു മത്സരങ്ങളില്‍ ലാസ് പാല്‍മസ് ഒരു ഗോളിനു സ്‌പോര്‍ട്ടിംഗ് ഗിജോണിനെ തോല്‍പ്പിച്ചപ്പോള്‍ അത്‌ലറ്റിക് ക്ലബ്ബും ഡിപ്പോര്‍ട്ടീവോ അലാവസും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.