ചെൽസിക്കു ജയം; ലിവർപൂളിനു സമനില
ചെൽസിക്കു ജയം;  ലിവർപൂളിനു സമനില
Monday, January 9, 2017 3:19 PM IST
ലണ്ടൻ: എഫ്എ കപ്പിൽ ചെൽസിയും ടോട്ടനവും മികച്ച ജയത്തോടെ നാലാം റൗണ്ടിലെത്തി. കരുത്തരായ ലിവർപൂളിനെ പ്ലൈമൗത്ത് അർഗെയ്ൽ ഗോൾ രഹിത സമനിലയിൽ തളച്ചു. ചെൽസി 4-1ന് പീറ്റർബോറോ യുണൈറ്റഡിനെ പരാജയപ്പെടുത്തി. പെഡ്രോയുടെ ഇരട്ട ഗോളും (18, 75), മിച്ചി ബാറ്റ്സ്ഹുയി (43), വില്യൻ (52) എന്നിവരുടെ ഗോളുകളാണ് ചെൽസിക്കു മികച്ച ജയമൊരുക്കിയത്. ടോം നിക്കോളസിന്‍റെ (70) ഗോളാണ് പീറ്റർബോറോയ്ക്ക് ആശ്വാസം നൽകിയത്. മറ്റ് മത്സരങ്ങളിൽ ടോട്ടനം എതിരില്ലാത്ത രണ്ടു ഗോളിന് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ബെൻ ഡേവിസ് (71), ഹുംഗ് മിൻ സണ്‍ (80) എന്നിവരാണ് ടോട്ടനത്തിനായി ഗോൾ നേടിയത്. ലിവർപൂൾ-പ്ലൈമൗത്ത് അർഗെയ്ൽ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. സമനിലയായതോടെ റീപ്ലേ മത്സരത്തിനു കളമൊരുങ്ങി. പ്രധാന താരങ്ങളെ പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം നൽകിയാണ് യുർഗൻ ക്ലോപ്പ് ലിവർപൂളിനെ അണിനിരത്തിയത്. പത്തു പേരെ മാറ്റിയാണ് ക്ലോപ്പ് ടീമിനെ ഇറക്കിയത്. ക്ലബ്ബിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പത്ത് യുവതാരങ്ങളെ ഇറക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.