ഇനി സീക്കോ വരില്ല
ഇനി സീക്കോ വരില്ല
Saturday, January 14, 2017 1:37 PM IST
പനാജി: സൈഡ് ലൈനിനിപ്പുറം ക്ഷുഭിതനായി ടീ ഷര്‍ട്ട് ധരിച്ചു നിര്‍ദേശങ്ങള്‍ നല്‍കുന്ന ബ്രസീല്‍ ഇതിഹാസം സീക്കോയെ ഇനി ഇന്ത്യന്‍ ആരാധകര്‍ക്കു കാണാനാവില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയും സീക്കോയും തമ്മിലുള്ള കരാര്‍ പുതുക്കില്ല. ക്ലബ്ബും സീക്കോയും പരസ്പര ധാരണയോടെയാണ് കരാര്‍ നീട്ടേണ്ടെന്ന തീരുമാനമെടുത്തത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അറിയുന്ന ഒരു ടെക്‌നിക്കല്‍ ഡയറക്ടറെ ഉടന്‍ നിയമിക്കാനാണ് എഫ്‌സി ഗോവയുടെ തീരുമാനം. വിദേശ കളിക്കാരെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ക്ലബ്ബിന്‍റെ തീരുമാനം. ഐഎസ്എസിന്‍റെ ഇതുവരെയുള്ള മൂന്നു സീസണിലും സീക്കോയായിരുന്നു ഗോവയുടെ പരിശീലകന്‍. രണ്ടാം സീസണില്‍ ഫൈനലിലെത്താനായെങ്കിലും കഴിഞ്ഞ സീസണില്‍ ഏറ്റവും നിരാശാജനകമായ പ്രകടനമാണ് ഗോവ കാഴ്ചവച്ചത്. ഐഎസിഎലിലെ മോശം റഫറിയിംഗിനെതിരേ നിരവധി വട്ടം സീക്കോ രംഗത്തു വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.