പാര്‍ഥിവ് മാജിക്കില്‍ ഗുജറാത്തിനു കന്നിക്കിരീടം
പാര്‍ഥിവ് മാജിക്കില്‍  ഗുജറാത്തിനു കന്നിക്കിരീടം
Saturday, January 14, 2017 1:37 PM IST
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കരുത്തരായ മുംബൈയുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ഗുജറാത്തിനു കിരീടം. രഞ്ജിയില്‍ കന്നിക്കിരീടമാണ് പാര്‍ഥിവ് പട്ടേലിന്‍റെ നേതൃത്വത്തില്‍ ഗുജറാത്ത് സ്വന്തമാക്കിയത്. 66 വര്‍ഷത്തിനു ശേഷം രഞ്ജിയുടെ ഫൈനലിലെത്തിയ ഗുജറാത്ത് 41 കിരീടങ്ങള്‍ സ്വന്തമാക്കിയ മുംബൈയെ അഞ്ചു വിക്കറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 312 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിലിറങ്ങിയ ഗുജറാത്ത് നായകന്‍ പാര്‍ഥിവ് പട്ടേല്‍ കുറിച്ച 143 റണ്‍സിന്‍റെ കരുത്തിലാണ് വിജയത്തിലേക്കെത്തിയത്. ക്യാപ്റ്റനു പിന്തുണയുമായി മന്‍പ്രീത് ജുനേജയും (54) അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതോടെ മുംബൈയുടെ സ്വപ്‌നങ്ങള്‍ തകരുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പാര്‍ഥിവിന്‍റെ 25-ാം ശതകമാണ് കലാശപ്പോരാട്ടത്തില്‍ പിറന്നത്.


അഞ്ചാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 47 എന്ന നിലയിലാണ് ഗുജറാത്ത് തുടങ്ങിയത്. എന്നാല്‍, തുടക്കത്തിലേ അവര്‍ക്കു തിരിച്ചടിയേറ്റു. മൂന്നിന് 89 എന്ന നിലയില്‍ ഗുജറാത്ത് തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. പക്ഷേ നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന പാര്‍ഥിവ് പട്ടേലും മന്‍പ്രീത് ജുനേജയും മുംബൈ ബൗളര്‍മാരെ വരുതിയില്‍ നിര്‍ത്തിയതോടെ കളി ഗുജറാത്തിന്‍റെ വഴിക്കായി. 116 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. രണ്ട് ഇന്നിംഗ്‌സിലും ഗുജറാത്ത് ഇന്നിംഗ്‌സിനെ മുന്നില്‍നിന്ന് നയിച്ച നായകന്‍ പാര്‍ഥിവ് പട്ടേലാണ് കളിയിലെ താരം. 46-ാം ഫൈനല്‍ കളിച്ച മുംബൈ 41 വട്ടവും കിരീടമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ അഞ്ചു വട്ടവും കപ്പുയര്‍ത്തിയത് മുംബൈയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.