ഘാനയ്ക്കും ഈജിപ്തിനും ജയം
Saturday, January 21, 2017 1:42 PM IST
പോര്‍ട്ട് ജെന്‍റില്‍ (ഗാബണ്‍): ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലെ കരുത്തരായ ഘാനയ്ക്കും ഈജിപ്തിനും ജയം. താരതമ്യേന ദുര്‍ബലരായ മാലിയോടു ഘാന അസമോ ഗ്യാന്‍റെ (21) ഏകഗോളില്‍ വിജയം നേടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഘാന ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും ചെയ്തു.

ജോര്‍ദാന്‍ അയേവിന്‍റെ കോര്‍ണറിനു തലവച്ച ഗ്യാന്‍ മാലിയുടെ ഗോള്‍ വല കുലുക്കി. ഈ ഗോളോടെ ഘാനയ്ക്കുവേണ്ടി ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഗ്യാന്‍. എട്ട് ഗോളുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. ഓസി കൊഫിയുടെ റിക്കാര്‍ഡാണ് തിരുത്തിയത്. ഈജിപ്താണെങ്കില്‍ ഉഗാണ്ടയോടു കളി തീരുന്നതിനു തൊട്ടുമുമ്പ് അബ്ദാല്ല എല്‍ സെയ്ദിന്‍റെ (89) ഗോളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 59-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ എല്‍ സെയ്ദ് അവസാനം ടീമിന്‍റെ വിജയശില്പിയായിമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.