വീണ്ടും എംഎസ്എന്‍
വീണ്ടും എംഎസ്എന്‍
Monday, January 23, 2017 1:35 PM IST
ഐബര്‍: ലയണല്‍ മെസി, ലുയി സുവാരസ്, നെയ്മര്‍ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ബാഴ്‌സലോണയ്ക്കു ജയം. സ്പാനിഷ് ലാ ലിഗയില്‍ ഐബറിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബാഴ്‌സലോണ തകര്‍ത്തു. ഡെനിസ് സുവാരസ് (31), മെസി (50), ലുയി സുവാരസ് (69), നെയ്മര്‍ (90+1) എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സലോണയ്ക്ക് ഒന്നാമതുള്ള റയല്‍ മാഡ്രിഡുമായി രണ്ടു പോയിന്‍റിന്‍റെ അകലമാണ്. സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ഏഴു ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ സെവിയ്യ 4-3ന് ഒസാസുനയെ തോല്‍പ്പിച്ചതോടെയാണ് കിരീടപോരാട്ടം മുറുകിയത്. സെവിയ്യയും ബാഴ്‌സയും 19 മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ റയല്‍ ഒരെണ്ണം കുറച്ചാണ് കളിച്ചിരിക്കുന്നത്. റയലിനു 43 പോയിന്‍റും സെവിയ്യയ്ക്ക് 42, ബാഴ്‌സലോണയ്ക്ക് 41 പോയിന്‍റുമാണുള്ളത്. ബാഴ്‌സയുടെയും സെവിയ്യയുടെയും ജയം റയലിനാണ് സമ്മര്‍ദം കൂട്ടിയിരിക്കുന്നത്. ഇവരെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചത് റയലിന് ആശ്വാസം നല്‍കുന്നുണ്ട്.

തകര്‍പ്പന്‍ ജയം നേടിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്‍റെ ഗുരുതര പരിക്കാണ് കറ്റാലന്‍ കരുത്തരെ വിഷമിപ്പിച്ചത്. ഐബര്‍ പ്രതിരോധതാരം ഗോണ്‍സാലോ എസ്‌കലന്‍റെയുടെ ചലഞ്ചിലാണ് ബാഴ്‌സ മധ്യനിരതാരത്തിന്‍റെ കാല്‍ക്കുഴയ്ക്കു ഗുരുതരപരിക്കേറ്റത്. പകരമിറങ്ങിയ ഡെനിസ് സുവരാസിലൂടെയാണ് ബാഴ്‌സ ഗോളടി തുടങ്ങിയത്. 31-ാം മിനിറ്റില്‍ മെസിയുടെ ബ്ലോക് ചെയ്യപ്പെട്ട ഷോട്ട് റീബൗണ്ടായി ലഭിച്ചത് സുവരാസിന്. പകരക്കാരന്‍ വല കുലുക്കി. ബാഴ്‌സലോണയ്ക്കുവേണ്ടി സുവാരസിന്‍റെ ആദ്യ ഗോളായിരുന്നു.


രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മെസി ലീഡ് ഉയര്‍ത്തി. സീസണില്‍ മെസിയുടെ 26 കളിയിലെ 28മത്തെ ഗോളിന് സുവരാസിന്‍റെ ക്രോസാണ് വഴിയൊരുക്കിയത്. കളി തീരാന്‍ 22 മിനിറ്റ് കൂടിയുള്ളപ്പോള്‍ ഉറുഗ്വെന്‍ താരവും ഗോള്‍ നേടി. പ്രതിരോധതാരം ഫ്‌ളോറിന്‍ ലെജേയുവിന്‍റെ പിഴവാണ് സുവരാസിന് ലീഗിലെ ഗോളടിയില്‍ മെസിക്കൊപ്പമെത്താന്‍ കാരണമായത്. ഇരുവര്‍ക്കും ഈ സീസണിൽ 15 ഗോൾ വീതമായി. പിന്നീട്, ഒക്ടോബറിനു ശേഷം ലീഗില്‍ ഗോള്‍ നേടാനാവാതെ പോയ നെയ്മറില്‍നിന്ന് ഗോളെത്തി. ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ അല്ക്‌സിസ് വിദാലിന്‍റെ ക്രോസില്‍നിന്നാണ് ബ്രസീലിയന്‍ താരം ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക് ബില്‍ബാവോയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.