നദാല്‍, സെറീന ക്വാര്‍ട്ടറില്‍
നദാല്‍, സെറീന ക്വാര്‍ട്ടറില്‍
Monday, January 23, 2017 1:35 PM IST
മെല്‍ബണ്‍: ടെന്നീസിലെ ഷോമാന്‍ ഗെയ്‌ൽ മോണ്‍ഫില്‍സിന്‍റെ ഷോ നദാലിനു മുന്നില്‍ അവസാനിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്‍റെ ഗെയ്‌ൽ മോണ്‍ഫില്‍സിനെ പരാജയപ്പെടുത്തി സ്‌പെയിനിന്‍റെ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ വിജയം. സ്‌കോര്‍: 6-3, 6-3, 4-6, 6-4.

മൂന്നാം സീഡ് കാനഡയുടെ മിലോസ് റാവോണിച്ച് ആണ് ക്വാര്‍ട്ടറില്‍ നദാലിന്‍റെ എതിരാളി. സ്‌പെയിനിന്‍റെ റോബര്‍ട്ടോ ബാറ്റിസ്റ്റ ഓഗതിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് റാവോണിച്ച് പരാജയപ്പെടുത്തിയത്.

സ്‌കോര്‍: 7-6, 3-6, 6-4, 6-1. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് ഉസ്ബക്കിസ്ഥാന്‍റെ ഡെനിസ് ഇസ്‌സ്‌റ്റോമിനെ പരാജയപ്പെടുത്തി (2-6, 7-6, 6-2, 6-1) ക്വാര്‍ട്ടറിലെത്തി. ഓസ്ട്രിയയുടെ ഡോമിനിക് തീമിനെ പരാജയപ്പെടുത്തിയ ബെല്‍ജിയത്തിന്‍റെ ഡേവിഡ് ഗോഫിനാണ് ദിമിത്രോവിന്‍റെ ക്വാര്‍ട്ടറിലെ എതിരാളി. ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയ താരമാണ് ദിമിത്രോവ്.

2014ലെ ഫ്രഞ്ച് ഓപ്പണു ശേഷം ഒരു ഗ്രാന്‍‌സ്‌ലാം പോലും നേടാനാകാതെ വിഷമിക്കുന്ന നദാലിന്‍റെ മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കാണുന്നത്. ആദ്യ രണ്ടു സെറ്റ് അനായാസം നേടിയെങ്കിലും മൂന്നാം സെറ്റില്‍ മോണ്‍ഫില്‍സ് തിരിച്ചുവന്നു.
എന്നാല്‍, നിര്‍ണായകമായ നാലാം സെറ്റില്‍ നദാല്‍ ശക്തമായി തിരിച്ചുവന്ന സെറ്റും മാച്ചും സ്വന്തമാക്കി. നദാലിന്‍റെ 30-ാം ഗ്രാന്‍സ്‌ലാം ക്വാര്‍ട്ടറാണിത്. 2015നു ശേഷം ആദ്യമായാണ് അദ്ദേഹം ഏതെങ്കിലും ഒരു ഗ്രാന്‍സ്‌ലാമിന്‍റെ ക്വാര്‍ട്ടറിലെത്തുന്നത്.

കോന്‍റ, സെറീന ക്വാര്‍ട്ടറില്‍



വനിതാ വിഭാഗത്തില്‍ വില്യംസ് സഹോദരിമാര്‍ക്കൊപ്പം ബ്രിട്ടന്‍റെ ജോഹന്ന കോന്‍റയും ചെക് റിപ്പബ്ലിക്കിന്‍റെ കരോളിന പ്ലീഷ്‌കോവയും ക്വാര്‍ട്ടറിലെത്തി. കടുത്ത പോരാട്ടത്തില്‍ ചെക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബോറ സ്ട്രിക്കോവയെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ ക്വാര്‍ട്ടറിലെത്തിയത്. ബ്രിട്ടന്‍റെ കൗമാരതാരം ജോഹന്ന കോന്‍റയാണ് സെറീനയുടെ അടുത്ത എതിരാളി. റഷ്യയുടെ എകാതറീന മകറോവയെ 6-1, 6-4നു കശക്കിയാണ് കോന്‍റ ക്വാര്‍ട്ടറിലെത്തിയത്. ഓസ്‌ട്രേലിയയുടെ വിസ്മയ താരം ഡാരിയ ഗാവ്‌റിലോവയുടെ കുതിപ്പ് പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചു. ചെക് റിപ്പബ്ലിക്കിന്‍റെ കരോളിന പ്ലീഷ്‌കോവയാണ് ഗാവ്‌റിലോവയുടെ മുന്നേറ്റത്തിനു കടിഞ്ഞാണിട്ടത്. സ്‌കോര്‍: 6-3, 6-3. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ മിറ്യാ ലൂസിച് ബറോണി ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-4, 6-2. 34കാരിയായ ബറോണി 1999ലെ വിംബിള്‍ഡണു ശേഷം ആദ്യമായാണ് ഒരു ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറിലെത്തുന്നത്.

പെയ്‌സ് - ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്‌സും കൂട്ടാളി സ്വിസ് താരം മാര്‍ട്ടീന ഹിംഗിസും ക്വാര്‍ട്ടറില്‍ കടന്നു. നേടിട്ടുള്ള സെറ്റുകളില്‍ മാറ്റ് റെയ്ഡ് - കാസി ഡെല്ലാക്വാ സഖ്യത്തെ 6-2, 6-3 എന്ന സ്‌കോറിനാണ് പെയ്‌സ് സഖ്യം പരാജയപ്പെടുത്തിയത്. രണ്ടു സെറ്റിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് പെയ്‌സും ഹിംഗിസും ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്ത്യയുടെ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഇതിനോടകം ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിൽ പുറത്തായിരുന്നു. ഇനിയുള്ള ഇന്ത്യൻ പ്രതീക്ഷ പെയ്സ് മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.