ആറു ടീമുകളുമായി ഇന്ത്യൻ വനിതാ ലീഗ്
ആറു ടീമുകളുമായി ഇന്ത്യൻ  വനിതാ ലീഗ്
Tuesday, January 24, 2017 1:50 PM IST
ന്യൂഡല്‍ഹി: വനിതാ ഫുട്‌ബോളിന്‍റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ രാജ്യത്തെ ആദ്യ വനിതാ പ്രഫഷണൽ‍ ലീഗിന് ആരംഭം കുറിച്ചു. ആറു ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. രണ്ടാഴ്ചകള്‍ നീളുന്ന ലീഗിന്‍റെ എല്ലാ മത്സരങ്ങളും ഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ജനുവരി 28, ശനിയാഴ്ചയാണ് ആദ്യ മത്സരം.

ലീഗിന്‍റെ ഉദ്ഘാടനത്തില്‍ എഐഎഫ്എഫ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍, കേന്ദ്ര കായി മന്ത്രി വിജയ് ഗോയല്‍, ടീമുകളുടെ പ്രതിനിധികള്‍, ഒളിമ്പിക്‌സില്‍ ഇന്ത്യക്കു വേണ്ടി വെങ്കലം സ്വന്തമാക്കിയ സാക്ഷി മാലിക്ക് എന്നിവർ പങ്കെടുത്തു. പുരുഷ റാങ്കിംഗിനേക്കാള്‍(129) ഏറെ മുന്നിലാണ് ഇന്ത്യ വനിതാ റാങ്കിംഗിലെന്നും അതിനാല്‍ മുന്‍കരുതലുകളോടെ പ്രവര്‍ത്തിച്ചാല്‍ 2019ല്‍ നടക്കുന്ന വനിതാ ലോകകപ്പില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എഫ്‌സി അളഗാപുര (ഹരിയാന), ജെപ്പിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഫ്‌സി (പുതുച്ചേരി), ഐസ്‌വാള്‍ എഫ്‌സി (മിസോറാം), എഫ്‌സി പൂന സിറ്റി (മഹാരാഷ്‌ട്ര), റൈസിംഗ് സ്റ്റുഡന്‍റ് ക്ലബ് (ഒഡീഷ), ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിംഗ് യൂണിയന്‍ (മണിപ്പൂര്‍) എന്നിവരാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ആറു ടീമുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.