നാപ്പോളിയെ വിളിച്ചുവരുത്തി റയൽ തകർത്തു
നാപ്പോളിയെ വിളിച്ചുവരുത്തി റയൽ തകർത്തു
Thursday, February 16, 2017 1:52 PM IST
മാഡ്രിഡ്: ആദ്യം ഗോള്‍ വഴങ്ങിയശേഷം പിന്നീട് തിരിച്ചടിച്ച് എതിരാളികളെ നിഷ്പ്രഭരാക്കുക എന്ന പ്രകടനം റയല്‍ മാഡ്രിഡിന് ആദ്യ സംഭവമല്ല. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സാന്‍റിയാഗോ ബര്‍ണാബുവില്‍ നടന്ന ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ നാപ്പോളിക്കെതിരേ സംഭവിച്ചതും അതുതന്നെ. തുടക്കത്തില്‍തന്നെ നാപ്പോളി ലോറന്‍സോ ഇന്‍സൈനിലൂടെ നിര്‍ണായകമായ എവേ ഗോള്‍ നേടി. എന്നാല്‍, ഇതിനു മറുപടി കരീം ബെന്‍സേമ, ടോണി ക്രൂസ്, കാസേമിറോ എന്നിവരിലൂടെ തിരിച്ചു നല്‍കിയ റയല്‍ 3-1ന് ആദ്യ പാദം ജയിച്ചു. ഗോള്‍ നേടിയില്ലെങ്കിലും അസിസ്റ്റുകളുമായി റൊണാള്‍ഡോ നിറഞ്ഞുനിന്നു.

ഇനി നേപ്പിള്‍സില്‍ മാര്‍ച്ച് ഏഴിനു നടക്കുന്ന രണ്ടാം പാദത്തില്‍ വലിയ തോല്‍വി ഉണ്ടായില്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ തുടര്‍ച്ചയായ ഏഴാം സീസണിലും ക്വാര്‍ട്ടറിലെത്തും. നാപ്പോളിയുടെ ഇതിഹാസതാരം ഡിയേഗോ മാറഡോണയും കളികാണാനുണ്ടായിരുന്നു. റയലിന്‍റെ ഗ്രൗണ്ടില്‍ രണ്ടാം തവണയെത്തിയ ടീമിന് ആവേശം പകരാന്‍ നേപ്പിള്‍സില്‍നിന്ന് 10,000 ആരാധകരാണ് സാന്‍റിയാഗോ ബര്‍ണാബു സ്റ്റേഡിയത്തിലെത്തിയത്. ആദ്യം ഗോളടിച്ചത് നാപ്പോളിയായിരുന്നു. എട്ടാം മിനിറ്റില്‍ ആതിഥേയർ ഞെട്ടി. മാറെക് ഹാംസിക് ഒരുക്കിയ മികച്ചൊരു ത്രൂബോള്‍ ഇന്‍സൈന്‍ 40 വാര പുറത്തുനിന്ന് തൊടുക്കുമ്പോള്‍ റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഈ അവസരം ഒട്ടും കളയാതെ ഇന്‍സൈന്‍ നീട്ടിയടിച്ച പന്ത് വലയിൽ തറച്ചിറങ്ങി.

18-ാം മിനിറ്റില്‍ ഡാനി കര്‍വായലിന്‍റെ ക്രോസില്‍ നിന്നും ബെന്‍സേമയുടെ ക്ലോസ് റേഞ്ച് ഹെഡര്‍ വലയില്‍ തറച്ചുകയറി. 27-ാം മിനിറ്റില്‍ ബെന്‍സമയും ലൂക്ക മോഡ്രിച്ചും ചേര്‍ന്ന് റൊണാള്‍ഡോയ്ക്ക് ഒരുക്കിയ സുവര്‍ണാവസരം ക്രോസ്ബാറിനു മുകളിലൂടെ പോയി. ഇടവേളയ്ക്കു പിരിയുന്നതിനു മുമ്പ് ബെന്‍സേമയുടെ ഷോട്ട് കുത്തിയകറ്റി റെയ്‌ന റയലിനു ലീഡിനുള്ള അവസരം നിഷേധിച്ചു.


രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിലെത്തിയപ്പോള്‍ റൊണാള്‍ഡോ വലതുവിംഗിലൂടെ പന്തുമായി നടത്തിയ കുതിപ്പിനിടെ അളന്നു മുറിച്ച ക്രോസ് ക്രൂസിനു നല്‍കി. ജര്‍മന്‍ മധ്യനിര താരം പന്ത് വലയിലേക്കു നിറയൊഴിച്ചു. ഗോള്‍. 54-ാം മിനിറ്റില്‍ നാപ്പോളിയുടെ വല അപ്രതീക്ഷിതമായ ഒരാള്‍ കുലുക്കി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസേമിറോയുടെ വകയായിരുന്നു അപ്രതീക്ഷിത ഗോള്‍. നാപ്പോളി പ്രതിരോധത്തില്‍ തട്ടി ഉയര്‍ന്നുവന്ന പന്ത് ബ്രസീല്‍ താരം തിരിച്ച് നാപ്പോളി പോസ്റ്റിലേക്ക് ഉയര്‍ത്തിവിട്ടു. പന്ത് വലയില്‍ പറന്നിറങ്ങുന്നത് നിസ്സഹായകനായി നോക്കി നല്‍ക്കാനേ ഗോള്‍കീപ്പറിനായുള്ളൂ.

ഇതിനുശേഷം റൊണാള്‍ഡോയും കസേമിറോയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. നാപ്പോളിക്ക് ഇത് തുടര്‍ച്ചയായ 19 മത്സരങ്ങളിലെ ആദ്യ തോല്‍വിയാണ്.

*തോല്‍വി അറിയാതെയുള്ള 18 മത്സരങ്ങള്‍ക്കുശേഷം നാപ്പോളിയുടെ ആദ്യ തോല്‍വി

*ഈ സീസണില്‍ 523 മിനിറ്റ് കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു ഗോള്‍ നേടാനായിട്ടില്ല. ഏഴ് കളിയില്‍ അഞ്ച് അസിസ്റ്റുമായി വ്യക്തിഗത റിക്കാര്‍ഡ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.