അഞ്ചടിയില്‍ ആറാടി ബയേണ്‍
അഞ്ചടിയില്‍ ആറാടി  ബയേണ്‍
Thursday, February 16, 2017 1:52 PM IST
മ്യൂണിക്ക്: ആഴ്‌സണലിനെ ഒന്നിനെതിരേ അഞ്ച് ഗോളിനു മുക്കി ചാന്പ്യൻസ് ലീഗിൽ ബയേണ്‍ മ്യൂണിക്കിന്‍റെ ആറാട്ട്. നാലു ഗോളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു . ബയേണിനു വേണ്ടി ആര്യൻ റോബൻ (11), റോബർട്ട് ലെവൻഡോവ്സ്കി (53), തിയാഗോ അൽകാന്‍റര (56,63), തോമസ് മ്യുളർ (88) എന്നിവർ ഗോൾ നേടിയപ്പോൾ അലക്സിസ് സാഞ്ചസിന്‍റെ (30) വകയായിരുന്നു ആഴ്സണലിന്‍റെ ആശ്വാസഗോൾ.ആദ്യ പകുതിയില്‍ ശക്തമായി പോരാടിയ ആഴ്‌സണലിന് അടുത്ത പകുതിയില്‍ കളിയുടെ സകല നിയന്ത്രണങ്ങളും നഷ്ടമായി. ബയേണിന്‍റെ കളിമിടുക്കുകൊണ്ടല്ല ആഴ്‌സണല്‍ ദയനീയമായി തോറ്റത് മറിച്ച് ആഴ്‌സണലിന്‍റെ പിഴവുകൊണ്ടാണ്. ഒരു മികച്ച കളി പ്രതീക്ഷിച്ചു മ്യൂണിക്കിലെ അലിയൻസ് അരീനയുടെ ഗാലറിയില്‍ സ്ഥാനം പിടിച്ചിരുന്ന കാണികള്‍ക്കാകട്ടെ വിരസതയുടെ ദിനമായിരുന്നു ഇരുടീമും സമ്മാനിച്ചത്. എങ്കിലും സ്വന്തം ടീമിന്‍റെ വിജയം അവർ ആഘോഷിച്ചു.

11-ാം മിനിറ്റില്‍ ‍ റോബന്‍റെ ലോംഗ് റേഞ്ചറി ലൂടെ ബയേണ്‍ മുന്നിലെത്തി. മുപ്പതാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിന്‍റെ പെനാല്‍റ്റിയിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചു. മാനുവല്‍ നോയർ തടുത്തിട്ട പെനാല്‍റ്റിയിൽനിന്ന് ലഭിച്ച റീബൗണ്ടാണ് സാഞ്ചസ് വലയിലെത്തിച്ചത്. ആദ്യപകുതിയുടെ അവസാനം 43ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയുടെ ഹെഡറിലൂടെ ബയേണ്‍ മുന്നിലെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 53ാം- മിനിറ്റില്‍ ഫിലിപ്പ് ലാം, റോബന്‍, മുസ്താഫി കൂട്ടുകെട്ടില്‍ നടത്തിയ മുന്നേറ്റത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ബയേണിനെ മുന്നിലെത്തിച്ചു.

തുടര്‍ന്ന് 56ാം മിനിറ്റിലും 63ാം മിനിറ്റിലും തിയാഗോയുടെ വക ഒരോ ഗോള്‍ ആഴ്‌സണല്‍ വല കുലുക്കിയത് അപ്രതീക്ഷിതമായി. ഇതുരണ്ടും ഗണ്ണേഴ്സിന്‍റെ പിഴവില്‍ നിന്ന് പിറവിയെടുത്തതാണ്. 86ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായി ഇറങ്ങിയ തോമസ് മ്യൂളര്‍ 88ാം മിനിറ്റില്‍ ആഴ്‌സണലിന്‍റെ നെഞ്ചുപിളര്‍ന്നു നിറയൊഴിച്ചത് കണക്കുകൂട്ടിത്തന്നെയായിരുന്നു. പതിനഞ്ച് മത്സരത്തില്‍ തോമസ് മ്യൂളര്‍ നേടിയ ആദ്യഗോളോടെ ബയേണ്‍ പട്ടിക തികയ്ക്കുകയും ചെയ്തു.


ബുധനാഴ്ച നടന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കളിക്കാരെ മാറ്റുന്നതില്‍ ആഴ്സണല്‍ ഒത്തിരി മുന്നിലെത്തിയപ്പോള്‍ ബയേണ്‍ രണ്ടു തവണ മാത്രമാണ് പകരക്കാരെ ഇറക്കിയത്.

വെംഗറുടെ കാലം അവസാനിക്കുന്നു



ലണ്ടന്‍: ആഴ്‌സണല്‍ പരിശീലകനായുള്ള ആഴ്സിന്‍ വെംഗറുടെ കാലം എണ്ണപ്പെട്ടു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ തീരുന്നതോടെ വെംഗറെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാന്‍ ആഴ്‌സണല്‍ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു പരാജയപ്പെടുകയും ചെയ്തതോടെ വെംഗറുടെ പരിശീലക സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന് ഉറപ്പായിരുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ ആഴ്‌സണലുമായുള്ള വെംഗറുടെ കരാര്‍ അവസാനിക്കും. വലിയ കിരീട നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ദീര്‍ഘകാലമായി ഗണ്ണേഴ്‌സിന്‍റെ പരിശീലകനാണ് ആഴ്സിൻ വെംഗര്‍.

ജോസ് കുമ്പിളുവേലില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.