മരണഗ്രൂപ്പില്‍ ഭയമില്ല: ഉസ്മാന്‍
മരണഗ്രൂപ്പില്‍ ഭയമില്ല:  ഉസ്മാന്‍
Friday, February 17, 2017 4:50 PM IST
തിരുവനന്തപുരം: പോരാടുക, കിരീടം സ്വന്തമാക്കുക. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ ശക്തി വിളിച്ചറിയിക്കുക -ഇതാണ് ലക്ഷ്യം. മരണഗ്രൂപ്പെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. സന്തോഷ് ട്രോഫി അവസാന റൗണ്ട് പോരാട്ടത്തിനിറങ്ങുന്നതിനു മുമ്പേ കേരളാ ടീം ക്യാപ്റ്റന്‍ പി. ഉസ്മാന്‍റെ വാക്കുകളാണിത്. വടക്കുകിഴക്കന്‍ നാടുകളുടെ ഫുട്‌ബോള്‍ ശക്തിയായ മിസോറാമും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരുകാലത്ത് രാജാക്കന്‍മാരായി നിന്ന പഞ്ചാബും റെയില്‍വേസും മഹാരാഷ്ട്രയും ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പിലാണ് കേരളം ഇക്കുറി സന്തോഷ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കിറങ്ങുന്നത്.

ഒരുക്കങ്ങള്‍

പ്രാഥമിക റൗണ്ടില്‍ നമുക്ക് സംഭവിച്ച വീഴ്ചകള്‍ എന്തെല്ലാമെന്നു വ്യക്തമായി വിശകലനം ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാകും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളും പരിശീലനവും നടത്തുക. 20ന് ടീമിന്‍റെ ക്യാമ്പ് തിരുവനന്തപുരം എല്‍എന്‍സിപിഇയില്‍ ആരംഭിക്കും. നിലവില്‍ ടീമില്‍ ഇടം പിടിച്ച 20 അംഗങ്ങള്‍ക്കു പുറമേ ഒന്‍പതു താരങ്ങള്‍കൂടി ഫൈനല്‍ റൗണ്ട് പരിശീലനത്തിനായി എത്തുന്നുണ്ട്. മാര്‍ച്ച് 15 നാണ് കേരളത്തിന്‍റെ ആദ്യ മത്സരം. കൂടുതല്‍ ദിവസങ്ങള്‍ പരിശീലന സൗകര്യങ്ങള്‍ ലഭിക്കുന്നത് മികച്ച ഒത്തിണക്കത്തോടെ കളിക്കാനുള്ള അവസരമാകും.

പ്രാഥമിക റൗണ്ടിലെ പ്രകടനം

മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചു എന്നുതന്നെയാണ് വിശ്വാസം. കര്‍ണാടകത്തിനെതിരേ മാത്രമാണ് പ്രതിരോധത്തില്‍ കളിക്കേണ്ടി വന്നത്. ടീം സെലക്‌ഷന്‍ പൂര്‍ത്തിയാക്കി വളരെ പെട്ടെന്നു തന്നെ മത്സരങ്ങള്‍ക്കായി ഇറങ്ങേണ്ടി വന്നതു മൂലം അല്പം പ്രതിസന്ധികള്‍ നേരിട്ടു. എന്നാല്‍, ഫൈനല്‍ റൗണ്ട് എത്തുന്നതോടെ ഇക്കാര്യങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാകും. 21 വയസില്‍ താഴെയുള്ള മൂന്നു കളിക്കാര്‍ ആദ്യ ഇലവനില്‍ വേണമെന്ന നിര്‍ദേശം മൂലം പ്രാഥമിക റൗണ്ടില്‍ എല്ലാ മത്സരങ്ങളിലും മൂന്നു പുതിയ താരങ്ങള്‍ക്ക് അവസരം നല്‌കേണ്ടി വന്നു. ഇനിയുള്ള പരിശീലനങ്ങള്‍ കൂടി കഴിയുന്നതോടെ ടീം കൂടുതല്‍ ശക്തമാകും.


ടീമിനെക്കുറിച്ച്്‍

പരിചയ സമ്പന്നരും പുത്തന്‍ കളിക്കാരും ഒത്തുചേര്‍ന്നുള്ള ഒരു സന്തുലിത ടീമാണ് നമ്മുടേത്. ഏഴു സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ ജേഴ്‌സി അണിഞ്ഞിട്ടുള്ള ഷിബിന്‍ ലാല്‍ ആണ് പരിചയസമ്പന്നരില്‍ മുമ്പന്‍ . കേരള പോലീസില്‍ നിന്നുള്ള ഫിറോസ് അഞ്ചുവര്‍ഷം സന്തോഷ് ട്രോഫി കളിച്ചവ്യക്തിയാണ്. ഈ പരിചയ സമ്പത്ത് ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് മുതല്‍കൂട്ടാവും. കോട്ടയം ബസേലിയസ് കോളജ് ഉള്‍പ്പെടെയുള്ള കോളജുകളില്‍ നിന്നുള്ള പുത്തന്‍ താരങ്ങളും ടീമിന്‍റെ മികച്ച പ്രകടനത്തിന് നിര്‍ണായക സ്വാധീനമാകുമെന്നുറപ്പാണ്. പരിശീലകന്‍ വി.പി. ഷാജിയുടെ നേതൃത്വത്തില്‍ മികച്ച പരിശീലനമാണ് ലഭിക്കുന്നത്.

ബലഹീനത

ടീമിനു നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രധാന ടീമുകളുമായി പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്നില്ലെന്നതാണ്. നമ്മുടെ ടീമിനേക്കാള്‍ മികച്ചവരുമായി പരിശീലനമത്സരങ്ങള്‍ നടത്തിയാല്‍ മാത്രമേ നമ്മുടെ പോരായ്മകള്‍ എന്തെല്ലാമെന്നു കൃത്യമായി കണ്ടെത്താന്‍ കഴിയുകയുള്ളൂ.

മറ്റു ടീമുകളെക്കുറിച്ച്

നമ്മുടെ ഗ്രൂപ്പില്‍ ഏറെ ശ്രദ്ധിക്കേണ്ടത് മിസോറാമിനെയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മികച്ച താരങ്ങളാണ് മിസോറാമിനായി കളത്തിലിറങ്ങുന്നത്. മികച്ച പന്തടക്കവും വേഗതയുമാണ് ഇവരുടെ പ്രത്യേകത. ഐഎസ്എല്‍ മത്സരങ്ങളിലൂടെ ഏറെ സഹായം ലഭിച്ച ടീമാണ് മഹാരാഷ്‌ട്ര. നിരവധി പ്രാദേശിക കളിക്കാര്‍ക്ക് ഐഎസ്എല്‍ മഹാരാഷ്്ട്ര ടീമിലേക്ക് വാതില്‍ തുറന്നു കൊടുത്തു.

പഞ്ചാബ് ആകട്ടെ, ദേശീയ ഗെയിംസില്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയവരും. രണ്ടാമത്തെ ഗ്രൂപ്പില്‍ മലയാളിപ്പടയുമായാണ് സര്‍വീസസ് എത്തുന്നത്. നിലവില്‍ ഏഴു മലയാളി താരങ്ങളാണ് സര്‍വീസസിനുള്ളത്. കളിയുടെ രണ്ടാം പകുതിയിലാണ് പലപ്പോഴും സര്‍വീസസ് തങ്ങളുടെ ശക്തി പ്രകടമാക്കുന്നത്.

തോമസ് വര്‍ഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.