താരക്കച്ചവടം നാളെ
താരക്കച്ചവടം നാളെ
Saturday, February 18, 2017 1:54 PM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 10-ാം പതിപ്പിനോടനുബന്ധിച്ചുള്ള താരലേലം നാളെ. താരക്കച്ചവടം നടക്കാനിരിക്കെ കണക്കുകൂട്ടലുകളിലാണ് ടീം ഫ്രാഞ്ചൈസികളെല്ലാം. പ്രധാന താരങ്ങളെ എല്ലാം ടീമുകളും നിലനിര്‍ത്തിയെങ്കിലും ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ മികച്ചവരെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികൾ തയാറെടുത്തു കഴിഞ്ഞു. ഇത്തവണത്തെ ഐപിഎല്‍ ഏപ്രില്‍ അഞ്ചിനാണ് തുടങ്ങുന്നത്. ഇത്തവണ 351 താരങ്ങളാണ് ലേലത്തിലുള്ളത്. ഇതില്‍ 122 താരങ്ങള്‍ ദേശീയ ടീമില്‍ കളിച്ചവരും 223 പേര്‍ കളിക്കാത്തവരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍നിന്നുള്ള ആറു താരങ്ങളും ഇത്തവണത്തെ ലേലപ്പട്ടികയിലുണ്ട്.

226 താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അടിസ്ഥാന വില രണ്ടു കോടിയായി നിശ്ചയിച്ചിരിക്കുന്ന ഏറ്റവും മൂല്യമുള്ള താരങ്ങള്‍ ഏഴു പേരാണ്. ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസ്, ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, ഇയോണ്‍ മോര്‍ഗന്‍, ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവർക്കും ഇന്ത്യയുടെ ഇഷാന്ത് ശര്‍മയ്ക്കുമാണ് അടിസ്ഥാന വില ഏറ്റവും കൂടുതല്‍ ലഭിച്ചിരിക്കുന്നത്. അടുത്തകാലത്തു മികച്ച പ്രകടനം കാഴ്ചവച്ച ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, മിച്ചല്‍ സാന്‍റ്നര്‍, മുഹമ്മദ് നബി, ഇവിന്‍ ലൂയിസ് എന്നിവര്‍ക്കു ലേലത്തില്‍ മികച്ച പ്രാധാന്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ഐപിഎലില്‍ ശ്രദ്ധാകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്.

ഉമര്‍ നസീര്‍

പേസ് ബൗളിംഗില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കു കണ്ണുവയ്ക്കാവുന്ന താരമാണ് ജമ്മു കാഷ്മീരിന്‍റെ ഉമര്‍ നസീര്‍. 140 കിലോമീറ്റര്‍ വേഗത്തില്‍ സ്ഥിരമായി പന്തെറിയാന്‍ സാധിക്കുന്ന നസീറിന് ആറടിക്കു മുകളിലുള്ള ഉയരവും ഗുണകരമാകുന്നു. ഇന്‍റര്‍ സ്റ്റേറ്റ് ട്വന്‍റി- 20 ടൂര്‍ണമെന്‍റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയവരില്‍ രണ്ടാമതെത്തിയ താരമാണ് നസീര്‍. പേസ് ബൗളര്‍മാര്‍ കുറവായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും നസീറിനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന.

പുനീത് ഡാറ്റെ

ബൗളിംഗ് ആക്‌ഷന്‍ കൊണ്ടും വിക്കറ്റെടുക്കാനുള്ള മിടുക്കുകൊണ്ടും ജൂണിയര്‍ ക്രിക്കറ്റിലൂടെ ശ്രദ്ധേയനായ താരമാണ് പുനിത് ഡാറ്റെ. റണ്‍സ് വിട്ടുകൊടുക്കാനുള്ള മടിയും ഈ മധ്യപ്രദേശ് താരത്തെ ടീമുകള്‍ക്കു പ്രിയങ്കരനാക്കുന്നു.

തന്മയ് അഗര്‍വാള്‍

ഇന്‍റര്‍ സ്റ്റേറ്റ് ട്വന്‍റി 20 ടൂര്‍ണമെന്‍റില്‍ ടോപ് സ്‌കോററായാണ് ഹൈദരാഹാദില്‍നിന്നുള്ള തന്മയ് അഗര്‍വാള്‍ ഐപില്‍ താരലേലത്തിനെത്തുന്നത്. ലിസ്റ്റ് ക്രിക്കറ്റില്‍ 52.28 ബാറ്റിംഗ് ശരാശരിയും വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള കഴിവും ലേലത്തില്‍ തന്മയയുടെ റേറ്റ് ഉയർത്തും. ദേശീയ ടീമില്‍ കളിക്കാത്ത താരങ്ങളെ കൂടതലായും ആവശ്യമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തന്മയയെ സ്വന്തമാക്കാന്‍ ശ്രമിക്കാനാണ് സാധ്യത.

അങ്കിത് ഭവാനെ

ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭയുള്ള താരങ്ങളുടെ പട്ടികയില്‍ മുമ്പിലുള്ള താരമാണ് മഹാരാഷ്ട്രയുടെ അങ്കിത് ഭവാനെ. ഇന്‍റർ സ്റ്റേറ്റ് ട്വന്‍റി- 20 ടൂര്‍ണമെന്‍റില്‍ ടോപ് സ്‌കോറര്‍മാരില്‍ തന്മയ്ക്കു പിന്നില്‍ രണ്ടാമതായിരുന്നു ഭവാനെ. രഞ്ജിയിലും മികച്ച പ്രകടനം നടത്തിയ ഭവാനെയെയും സണ്‍റൈസേഴ്‌സും ഡെയര്‍ഡെവിള്‍സും നോട്ടമിട്ടിട്ടുണ്ട്.

വിഷ്ണു വിനോദ്

സഞ്ജു സാംസണു പിന്നാലെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായി ഐപിഎലില്‍ അരങ്ങേറാനൊരുങ്ങുന്ന കേരളത്തിന്‍റെ താരമാണ് വിഷ്ണു വിനോദ്. ഇന്‍റര്‍ സ്‌റ്റേറ്റ് ട്വന്‍റി20 ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനം സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിഷ്ണുവിനെ സൗത്ത് സോണ്‍ ടീമിലെത്തിച്ചു. അവിടെയും വമ്പന്‍ അടികള്‍കൊണ്ട് കളം നിറഞ്ഞ വിഷ്ണുവിന് ഐപിഎലില്‍ വലിയ സാധ്യതകളാണ് പറയപ്പെടുന്നത്.


ഐപിഎല്‍; അറിയേണ്ടതെല്ലാം ചെലവഴിക്കാവുന്നത്



നിലവിലുള്ള എട്ടു ഫ്രാഞ്ചസികളില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനാണ് ഏറ്റവുമധികം തുക ലേലത്തില്‍ ചെലവഴിക്കാവുന്നത്. നാലു താരങ്ങളെ മാത്രം വിട്ടുകൊടുത്ത കിംഗ്‌സിന് 23.55 കോടി രൂപയാണ് ഇത്തവണ ലേലത്തില്‍ ചെലവഴിക്കാന്‍ സാധിക്കുക. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 21.5 കോടിയും നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20.9 കോടി രൂപയുമാണ് മിച്ചമുള്ളത്. 19.75 കോടി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 19.1 കോടി റൈസിംഗ് പൂന സൂപ്പര്‍ ജയന്‍റ്സിനും 14.35 കോടി ഗുജറാത്ത് ലയണ്‍സിനും ബാക്കിയുള്ളപ്പോള്‍ ഏറ്റവും കുറവ് തുക ബാക്കിയുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനും മുംബൈ ഇന്ത്യന്‍സിനുമാണ്. ചലഞ്ചേഴ്‌സിന് 12.82 കോടിയും മുംബൈക്കു 11.55 കോടിയുമാണ് ചെലവഴിക്കാന്‍ സാധിക്കുക.

*നിലനിര്‍ത്തിയ താരങ്ങള്‍

എട്ടു ഫ്രാഞ്ചൈസികളും ചേര്‍ന്ന് 140 താരങ്ങളെയാണ് ഇത്തവണ ടീമില്‍ നിലനിര്‍ത്തിയത്. അതില്‍ 44 വിദേശ താരങ്ങളാണുള്ളത്. ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്:


*വിട്ടുകൊടുത്ത താരങ്ങള്‍

കഴിഞ്ഞ വര്‍ഷം ടീമില്‍ കളിച്ച താരങ്ങളില്‍ നിന്ന് 63 പേരെയാണ് ഇത്തവണ എട്ടുടീമുകൾ വിട്ടുകൊടുത്തത്. അതില്‍ നാലു താരങ്ങളെ മാത്രം വിട്ടുകൊടുത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കഴിഞ്ഞാല്‍ ഏറ്റവുമധികം താരങ്ങള്‍ ബാക്കിയുള്ളത്. ടീമുകള്‍ വിട്ടുകൊടുത്ത താരങ്ങള്‍ ഇവരാണ്:

*പാക്കിസ്ഥാൻ താരങ്ങള്‍

ഇത്തവണത്തെ ഐപിഎലിലും പാക്കിസ്ഥാന്‍ താരങ്ങള്‍ പങ്കെടുക്കില്ല. പാക്കിസ്ഥാന്‍ വേരുകളുള്ള ഇമ്രാന്‍ താഹിറും യായില്‍ അറാഫാത്തും കളിക്കുമെങ്കിലും ഇമ്രാന്‍ ദക്ഷിണാഫ്രിക്കന്‍ താരമായും യാസിര്‍ ഇംഗ്ലണ്ട് താരമായുമാണ് ഐപിഎലിന്‍റെ ഭാഗമാവുക.

*ലേലത്തിനുള്ള താരങ്ങളുടെ രാജ്യങ്ങള്‍

താരലേലത്തിനുള്ള 351 താരങ്ങളില്‍ 125 പേര്‍ അവരവരുടെ ദേശീയ ടീമുകളില്‍ കളിച്ചിട്ടുള്ളവരാണ്. അതില്‍ 23 താരങ്ങള്‍ ഇന്ത്യക്കാരാണ്. ശ്രീലങ്കയില്‍ നിന്ന് 19, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് 18, ദക്ഷിണാഫ്രിക്കയിൽനിന്ന് 10, ഇംഗ്ലീഷ് താരങ്ങൾ എട്ട്, ബംഗ്ലാദേശിന്‍റെ ആറു താരങ്ങളുമുണ്ട്. മറ്റു സീസണുകളില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് അഫ്ഗാനിസ്ഥാന്‍ താരങ്ങളും ഇത്തവണ ലേലത്തിലുള്‍പ്പെടുന്നു. ദേശീയ ടീമില്‍ ഇതുവരെ കളിക്കാത്ത് 226 താരങ്ങളാണ് ലേലത്തിലുള്ളത്. അതില്‍ 203 പേരും ഇന്ത്യൻ താരങ്ങളാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് 12, വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും മൂന്ന്, ശ്രീലങ്കയില്‍ നിന്ന് രണ്ട്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, യുഎഇ എന്നിവിടങ്ങളില്‍നിന്ന് ഓരോ താരവും ലേലപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

നിലനിര്‍ത്തിയ താരങ്ങള്‍

എട്ടു ഫ്രാഞ്ചൈസികളും ചേര്‍ന്ന് 140 താരങ്ങളെയാണ് ഇത്തവണ ടീമില്‍ നിലനിര്‍ത്തിയത്. അതില്‍ 44 വിദേശ താരങ്ങളാണുള്ളത്. ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്:

വിട്ടുകൊടുത്ത താരങ്ങള്‍

കഴിഞ്ഞ വര്‍ഷം ടീമില്‍ കളിച്ച താരങ്ങളില്‍ നിന്ന് 63 പേരെയാണ് ഇത്തവണ എട്ടുടീമുകൾ വിട്ടുകൊടുത്തത്. അതില്‍ നാലു താരങ്ങളെ മാത്രം വിട്ടുകൊടുത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കഴിഞ്ഞാല്‍ ഏറ്റവുമധികം താരങ്ങള്‍ ബാക്കിയുള്ളത്. ടീമുകള്‍ വിട്ടുകൊടുത്ത താരങ്ങള്‍ ഇവരാണ്:

പാക്കിസ്ഥാൻ താരങ്ങള്‍

ഇത്തവണത്തെ ഐപിഎലിലും പാക്കിസ്ഥാന്‍ താരങ്ങള്‍ പങ്കെടുക്കില്ല. പാക്കിസ്ഥാന്‍ വേരുകളുള്ള ഇമ്രാന്‍ താഹിറും യായില്‍ അറാഫാത്തും കളിക്കുമെങ്കിലും ഇമ്രാന്‍ ദക്ഷിണാഫ്രിക്കന്‍ താരമായും യാസിര്‍ ഇംഗ്ലണ്ട് താരമായുമാണ് ഐപിഎലിന്‍റെ ഭാഗമാവുക.

ലേലത്തിനുള്ള താരങ്ങളുടെ രാജ്യങ്ങള്‍

താരലേലത്തിനുള്ള 351 താരങ്ങളില്‍ 125 പേര്‍ അവരവരുടെ ദേശീയ ടീമുകളില്‍ കളിച്ചിട്ടുള്ളവരാണ്. അതില്‍ 23 താരങ്ങള്‍ ഇന്ത്യക്കാരാണ്. ശ്രീലങ്കയില്‍ നിന്ന് 19, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് 18, ദക്ഷിണാഫ്രിക്കയിൽനിന്ന് 10, ഇംഗ്ലീഷ് താരങ്ങൾ എട്ട്, ബംഗ്ലാദേശിന്‍റെ ആറു താരങ്ങളുമുണ്ട്. മറ്റു സീസണുകളില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് അഫ്ഗാനിസ്ഥാന്‍ താരങ്ങളും ഇത്തവണ ലേലത്തിലുള്‍പ്പെടുന്നു. ദേശീയ ടീമില്‍ ഇതുവരെ കളിക്കാത്ത് 226 താരങ്ങളാണ് ലേലത്തിലുള്ളത്. അതില്‍ 203 പേരും ഇന്ത്യൻ താരങ്ങളാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് 12, വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും മൂന്ന്, ശ്രീലങ്കയില്‍ നിന്ന് രണ്ട്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, യുഎഇ എന്നിവിടങ്ങളില്‍നിന്ന് ഓരോ താരവും ലേലപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

നിലനിര്‍ത്തിയ താരങ്ങള്‍

*റൈസിംഗ് പൂന സൂപ്പര്‍ ജയന്‍റ്സ്- എം.എസ്. ധോണി, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, സ്റ്റീവന്‍ സ്മിത്ത്, ഫാഫ് ഡുപ്ലസിസ്, മിച്ചല്‍ മാര്‍ഷ്, അശോക് ദിന്‍ഡ, അങ്കുഷ് ബെയ്ന്‍സ്, രജത് ഭാട്യ, അങ്കിത് ശര്‍മ, ഈശ്വര്‍ പാണ്ഡെ, ആദം സാംബെ, ജസ്‌കരണ്‍ സിംഗ്, ബാബാ അപാരജിത്, ദീപക് ചഹാര്‍, ഉസ്മാന്‍ ഖവാജ

*ഗുജറാത്ത് ലയണ്‍സ് - സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ജയിംസ് ഫോള്‍ക്കനര്‍, ബ്രണ്ടന്‍ മക്കല്ലം, ഡ്വെയന്‍ ബ്രാവോ, ആരോണ്‍ ഫിഞ്ച്, ഡ്വെയന്‍ സ്മിത്ത്, ദിനേഷ് കാര്‍ത്തിക്, ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ കുമാര്‍, ആന്‍ഡ്രൂ ടൈ, ഇഷാന്‍ കിഷന്‍, പ്രദീപ് സാംഗ്വാന്‍, ശിവില്‍ കൗശിക്, ശദബ്് ജക്തി

*കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ഡേവിഡ് മില്ലര്‍, മനന്‍ വോറ, അഷ്‌കര്‍ പട്ടേല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗുര്‍കീറത്ത് മാന, അനുരീത്ത് സിംഗ്, സന്ദീപ് ശര്‍മ്മ, ഷര്‍ദൂല്‍ ഠാക്കൂര്‍, ഷോണ്‍ മാര്‍ഷ്, വൃദ്ധമാന്‍ സാഹ, മുരളി വിജയ്, നിഖില്‍ നായ്ക്ക്, മോഹിത് ശര്‍മ്മ, മാര്‍ക്കസ് സ്‌റ്റോണിസ്, കെ.സി കരിയപ്പ്, അര്‍മ്മാന്‍ ജാഫര്‍, പ്രദീപ് സാഹു, സ്വാപ്നില്‍ സിംഗ്, ഹാഷിം അംല.

*കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഗൗതം ഗംഭീര്‍, സുനില്‍ നരെയ്ന്‍, ആന്‍ഡ്രൂ റസല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, പീയൂഷ്ചൗള, റോബിന്‍ ഉത്തപ്പ, ഷക്കീബ് അല്‍ ഹസന്‍ , ക്രിസ് ലിന്‍, ഉമേഷ്് യാദവ്, യൂസഫ് പത്താന്‍, ഷെല്‍ഡന്‍ ജാക്‌സണ്‍, അന്‍കിത്ത് റജ്പൂത്.

*മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ്മ, കിറോണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ, ഹര്‍ഭജന്‍ സിംഗ്, അമ്പാ്ട്ടി റായ്ഡു, ജസ്പ്രിത് ബുംറ, ശ്രേയസ് ഗോപാല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, വിനയ്കുമാര്‍, പാര്‍ഥീവ് പട്ടേല്‍, മിച്ചെല്‍ മക്‌ലീഗന്‍, നിതീഷ് റാണ, സിദേഷ് ലാഡ്, ജെ. സുജിത്ത്, ഹര്‍ദിക്ക് പാണ്ഡ്യ, ജോസ് ബട്‌ലര്‍, ടിം സൗത്തി.

*ഡല്‍ഹി ഡെയര്‍ഡെവിള്‍സ്- ജെ.പി. ഡുമിനി, മുഹമ്മദ് ഷാമി, ക്വിന്‍റണ്‍ ഡി കോക്ക് , ഷഹബാസ് നദീം, ജയന്ത് യാദവ്, അമിത് മിശ്ര, ശ്രേയസ് അയ്യര്‍ഷ സഹീര്‍ ഖാന്‍,സഞ്ജു സാംസണ്‍, ക്രിസ് മോറിസ, കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്, കരുണ്‍ നായര്‍, ഷ ഋഷഭ് പന്ത്, ചാമാ മിലിന്‍ന്ദ്, സയ്യിദ് അഹമ്മദ്, പ്രത്യൂഷ് സിംഗ്, സാം ബില്ലിംഗ്‌സ്.

*റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു - വിരാട് കോഹ്‌ലി, എ.ബി. ഡിവില്ലേഴ്‌സ് , ക്രിസ് ഗെയില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, യുഷ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, മന്‍ദീപ് സിംഗ്, ആഡം മിലിന്‍, സര്‍ഫ്രാസ് ഖാന്‍, എസ്. അരവിന്ദ്, കേദാര്‍ ജാദവ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റുവര്‍ട്ട് ബിന്നി, സാമുവേല്‍ ബദ്രി, ട്രാവിസ് ഹെഡ്, സച്ചിന്‍ ബേബി, ഇക്ബാല്‍ അബ്ദുള്ള, കെ.എല്‍ രാഹുല്‍, അവീഷ് ഖാന്‍, തബ്രിസ്് ഷാമസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.