ഓസീസിനു തോല്‍വി
ഓസീസിനു തോല്‍വി
Sunday, February 19, 2017 10:39 AM IST
വിക്ടോറിയ: ശ്രീലങ്കയ്‌ക്കെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്‍റി-20യിലും ഓസ്‌ട്രേലിയയ്ക്കു തോല്‍വി. അവസാന പന്തില്‍ വിജയറണ്‍ കുറിച്ചാണ് ലങ്ക രണ്ട് വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 173 റണ്‍സെടുത്തു. 20 ഓവറില്‍ 176 റണ്‍സ് അടിച്ച ലങ്ക ജയവും മൂന്ന് മത്സര പരമ്പരയില്‍ 2-0നു മുന്നിലെത്തുകയും ചെയ്തു. 84 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഗുണരത്‌നയാണ് കളിയിലെ കേമന്‍.

56 റണ്‍സെടുത്ത മോയിസസ് ഹെന്‍റിക്‌സാണ് കങ്കാരുക്കളുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്കുവേണ്ടി നുവാന്‍ കുലശേഖര നാലു വിക്കറ്റ് സ്വന്തമാക്കി. താരതമ്യേന വലിയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കു തുടക്കത്തിലെ തിരിച്ചടിയേറ്റു. അഞ്ചിന് 40 റണ്‍സെന്ന നിലയിലേക്ക് കുപ്പുകുത്തിയ ശ്രീലങ്കയെ അരങ്ങേറ്റ മത്സരം കളിക്കുന്ന അസേല ഗുണരത്‌നയും ചമര കപ്പുഗേദരയും ചേര്‍ന്നാണ് മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. സ്‌കോര്‍ 92ല്‍ എത്തിയപ്പോള്‍ കപ്പുഗേദര പുറത്തായെങ്കിലും ഗുണരത്‌ന ടീമിനെ വിജയത്തിലേക്കു നയിച്ചു. 46 പന്തില്‍ ആറു ഫോറുകളും അഞ്ചു സിക്‌സറുകളും പായിച്ച ഗുണരത്‌ന 84 റണ്‍സെടുത്തു. ഓസീസിനു വേണ്ടി ജയിംസ് ഫോക്‌നര്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച അഡ്‌ലെയ്ഡില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.